ഇറാൻ്റെ അണുബോംബ് ശേഷി: ഇന്റലിജൻസ് മേധാവിയെ തള്ളിപ്പറഞ്ഞ് ഡോണൾഡ് ട്രംപ്

ഇറാൻ്റെ അണുബോംബ് ശേഷി: ഇന്റലിജൻസ് മേധാവിയെ തള്ളിപ്പറഞ്ഞ് ഡോണൾഡ് ട്രംപ്

വാഷിങ്ടൻ: ഇറാൻ വിഷയത്തിൽ യുഎസിന്റെ ഇന്റലിജൻസ് മേധാവിയെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളിപ്പറഞ്ഞു. ഇറാൻ അണുബോംബുണ്ടാക്കുന്നതിനു തെളിവില്ലെന്നാണ് കഴിഞ്ഞ മാർച്ചിൽ യുഎസ് നാഷനൽ ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബാർഡ് യുഎസ് സെനറ്റിനു റിപ്പോർട്ട് നൽകിയത്. 3 വർഷമെങ്കിലും കഴിയാതെ ആണവായുധം ഉണ്ടാക്കാവുന്ന ശേഷിയിൽ ഇറാൻ എത്തില്ലെന്ന റിപ്പോർട്ടാണ് കഴിഞ്ഞ മാർച്ചിൽ യുഎസ് ഇന്റലിജൻസ് ഏജൻസികൾ നൽകിയത്. ഈ റിപ്പോർട്ട് കഴിഞ്ഞ ചൊവ്വാഴ്ച ട്രംപ് തള്ളിയിരുന്നു.

ഇന്നലെ വീണ്ടും ചോദ്യമുയർന്നപ്പോൾ നാഷനൽ ഇന്റലിജൻസ് മേധാവിക്കു തെറ്റിയെന്നാണ് ട്രംപ് പറഞ്ഞത്. ട്രംപിന്റെ നീരസം മനസ്സിലാക്കിയ തുൾസി, വെള്ളിയാഴ്ചത്തെ സമൂഹമാധ്യമ പോസ്റ്റിൽ, മാധ്യമങ്ങൾ താൻ പറഞ്ഞതു വളച്ചൊടിക്കുകയായിരുന്നുവെന്നു വാദിച്ചു. പ്രസിഡന്റും താനും പറഞ്ഞത് ഒരേ കാര്യമാണെന്നും ഇറാനു വേണമെങ്കിൽ 6 മാസം കൊണ്ട് ബോംബ് ഉണ്ടാക്കാനായേക്കുമെന്നും വിശദീകരിച്ചു. ഇറാൻ ബോംബുണ്ടാക്കുന്നതിന്റെ വക്കിലാണെന്ന് ആരോപിച്ചാണ് ആക്രമണത്തെ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ന്യായീകരിച്ചത്.

Donald Trump denies intelligence chief regarding Iran’s nuclear bomb capability

Share Email
Top