തല്‍സമയ സംപ്രേഷണത്തിനിടെ ഇറാന്‍റെ ഔദ്യോഗിക ടി.വി ചാനലായ ഐ.ആര്‍.ഐ.ബിയുടെ ആസ്ഥാനത്തിന് നേരെ മിസൈൽ ആക്രമണം

തല്‍സമയ സംപ്രേഷണത്തിനിടെ ഇറാന്‍റെ ഔദ്യോഗിക ടി.വി ചാനലായ ഐ.ആര്‍.ഐ.ബിയുടെ ആസ്ഥാനത്തിന് നേരെ മിസൈൽ ആക്രമണം

ഇറാന്‍റെ ഔദ്യോഗിക ടി.വി ചാനലായ ഐ.ആര്‍.ഐ.ബിയുടെ ആസ്ഥാനത്തിന് നേരെ മിസൈൽ ആക്രമണം. തത്സമയ സംപ്രേക്ഷണം നടന്നുകൊണ്ടിരിക്കെയാണ് ഇസ്രയേൽ ആക്രമണം നടന്നതെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിൽ ചാനൽ ആസ്ഥാനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും വിവരങ്ങളുണ്ട്.

അതിനിടെ ഇറാന്റെ കരയില്‍ നിന്ന് തൊടുക്കാവുന്ന  മിസൈലുകളുടെ മൂന്നിലൊന്നും നശിപ്പിച്ചെന്നും ഇറാനുമേല്‍  വ്യക്തമായ ആധിപത്യം നേടാനായെന്നും ഇസ്രയേല്‍ അവകാശപ്പെട്ടു.  ഇസ്രയേലിന്റെ കുറ്റകരമായ കടന്നാക്രമണത്തിനെതിരെ ഒറ്റക്കെട്ടായി നില്‍ക്കാന്‍ ഇറാന്‍ ജനതയോട് പ്രസിഡന്റ് മസൂദ് പെസഷ്കിയാന്‍ ആഹ്വാനം ചെയ്തു.

ഇറാൻ സർക്കാർ ഉടമസ്ഥതയിലുള്ള വാർത്താ ഏജൻസി ലൈവ് വാർത്ത സംപ്രേഷണം ചെയ്യുന്നതിനിടെയാണ് ആക്രമണം. വലിയ സ്ഫോടനം നടക്കുന്നതും വാർത്ത അവതാരക ഇറങ്ങിയോടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം, ചാനൽ കെട്ടിടം നിന്ന് കത്തുന്ന ദൃശ്യങ്ങൾ പുറത്തുവരുമ്പോഴും വീണ്ടും സംപ്രേഷണം പുനരാരംഭിച്ചിട്ടുണ്ട്. രക്തമൊലിക്കുന്ന ശരീരവുമായി റിപ്പോർട്ട് ചെയ്യുന്ന റിപ്പോർട്ടർമാരെയും ദൃശ്യങ്ങളിൽ കാണാം.

ഇറാൻ തലസ്ഥാനായ തെഹ്റാൻ നഗരത്തിലെ നിവാസികൾ ഒഴിഞ്ഞു പോകണമെന്ന് ഇസ്രായേലിന്‍റെ മുന്നറിയിപ്പ് വന്നതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ പ്രമുഖ വാർത്ത ചാനലിന് നേർക്ക് ആക്രമണം ഉണ്ടായത്. തെഹ്റാന്‍റെ ആകാശം ഇസ്രായേൽ വ്യോമസേനയുടെ പൂർണ നിയന്ത്രണത്തിലാണെന്നും മധ്യ ഇസ്രായേലിലെ തെൽനോഫ് വ്യോമകേന്ദ്രം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു. ഇസ്രായേൽ വിജയത്തിന്‍റെ പാതയിലാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നാലുദിവസത്തെ ആക്രമണത്തില്‍ ഇറാന് കനത്ത പ്രഹരമേല്‍പ്പിച്ചെന്ന് ഇസ്രയേല്‍ സേന. ഇന്നലെ രാത്രിയും പുലര്‍ച്ചെയുമായി നടന്ന ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ രഹസ്യാന്വേഷണ വിഭാഗം മേധാവി, ഉപമേധാവി എന്നിവര്‍  കൊല്ലപ്പെട്ടു. ഇറാനിലെ മിസൈല്‍ നിര്‍മാണ കേന്ദ്രങ്ങളും റഡാര്‍ കേന്ദ്രങ്ങളുമായിരുന്നു ലക്ഷ്യം. 120 മിസൈല്‍ ലോഞ്ചിങ് കേന്ദ്രങ്ങള്‍ തകര്‍ത്തെന്നും ഇസ്രയേല്‍ സേന വ്യക്തമാക്കി. ഇതുവരെ 224 പേര്‍ കൊല്ലപ്പെട്ടതായും 1277 പരുക്കേറ്റതായും ഇറാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.  ഇറാന്റെ ആക്രമണത്തില്‍ ഇസ്രയേലില്‍  24  കൊല്ലപ്പെട്ടതായി  ആരോഗ്യമന്ത്രാലയം അറിയിച്ചു.  മുന്നൂറിലേറെപ്പേര്‍ക്ക് പരുക്കേറ്റു.  

ശത്രുവിന്റെ ഭീഷണിക്കും കൊലപാതകത്തിനും മുന്നില്‍ മുട്ടുമടക്കില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷസ്കിയാന്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി. ഇസ്രയേല്‍ ആക്രമണങ്ങളെ അമേരിക്ക തള്ളിപ്പറഞ്ഞാലേ ആണവചര്‍ച്ചയ്ക്കുള്ളുവെന്നും പെസഷ്കിയാന്‍ വ്യക്തമാക്കി.  ആണവായുധം ലക്ഷ്യമല്ലെന്നും ആണവപരീക്ഷണങ്ങള്‍ക്ക് ഇറാനുള്ള അവകാശം അടിയറവയ്ക്കില്ലെന്നും ഇറാന്‍ പ്രസിഡന്റ് പറഞ്ഞു. 

അതിനിടെ  മൊസാദിനായി ചാരപ്പണിചെയ്തതിന് 2022ല്‍ പിടികൂടിയ ആളെ ഇറാന്‍ തൂക്കിലേറ്റി.  മൊസാദിന് സഹായം ചെയ്ത ഒട്ടേറെപ്പേരെ അറസ്റ്റ് ചെയ്തതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അടിയന്തരമായി വെടിനിര്‍ത്തലിന് ഇരുരാജ്യങ്ങളും തയാറാകണമെന്ന് ചൈന ആവശ്യപ്പെട്ടു. മധ്യസ്ഥതയ്ക്ക് തയാറായി റഷ്യ രംഗത്തെത്തി. ഇറാനിലെ സമ്പുഷ്ടീകരിച്ച യുറേനിയം റഷ്യയില്‍ സൂക്ഷിക്കാന്‍ സന്നദ്ധമാണെന്നും വിദേശകാര്യവക്താവ് അറിയിച്ചു.

During a live broadcast, Iran’s state television headquarters (IRIB) was struck by a missile

Share Email
LATEST
More Articles
Top