11 വര്‍ഷത്തിനിടെ ഇന്ത്യയിലെ അതിദാരിദ്ര്യ നിരക്ക് കുറഞ്ഞെന്ന് ലോക ബാങ്ക്‌

11 വര്‍ഷത്തിനിടെ ഇന്ത്യയിലെ അതിദാരിദ്ര്യ നിരക്ക് കുറഞ്ഞെന്ന് ലോക ബാങ്ക്‌

ന്യൂഡല്‍ഹി: കഴിഞ്ഞ 11 വര്‍ഷത്തിനിടെ ഇന്ത്യയിലെ അതിദാരിദ്ര്യ നിരക്ക് 5.3 ശതമാനമായി കുറഞ്ഞെന്ന് ലോക ബാങ്കിന്റെ പുതുക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലെ അതി ദാരിദ്ര്യ നിരക്ക് 2011-12 ലെ 27.1 ശതമാനത്തില്‍ നിന്ന് 2022-23 ല്‍ 5.3 ശതമാനമായി കുറഞ്ഞതായാണ് ലോക ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 11 വര്‍ഷത്തിനിടെ 26.9 കോടി ആളുകളെ അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞെന്നും ലോകബാങ്ക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

34.44 കോടി ആളുകളാണ് 2011-12 കാലയളവില്‍ ഇന്ത്യയില്‍ അതി ദാരിദ്യത്തില്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ 2022-23 കാലയളവെത്തിയപ്പോഴേക്കും അതി ദാരിദ്രരുടെ എണ്ണം 7.52 കോടിയായി കുറഞ്ഞു. ഇന്ത്യയുടെ പുരോഗതി സര്‍ക്കാര്‍ സംരംഭങ്ങളുടെയും സാമ്പത്തിക പരിഷ്‌കാരങ്ങളുടെയും അവശ്യ സേവനങ്ങളുടെ മികച്ച പ്രവര്‍ത്തനത്തിന്റെയും ഫലപ്രാപ്തിയെ എടുത്തുകാണിക്കുന്നുവെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു

2011-12 നും 2022-23 നും ഇടയില്‍ ഗ്രാമീണ മേഖലയിലെ അതിദാരിദ്ര്യ നിരക്ക് 18.4 ശതമാനത്തില്‍ നിന്ന് 2.8 ശതമാനമായും നഗരങ്ങളിലെ അതിദാരിദ്ര്യ നിരക്ക് 10.7 ശതമാനത്തില്‍ നിന്ന് 1.1 ശതമാനമായും കുറഞ്ഞു. ഗ്രാമീണ, നഗര ദാരിദ്ര്യം തമ്മിലുള്ള വിടവ് കുറയുന്നത് സാമ്പത്തിക വളര്‍ച്ചയുടെ നേട്ടങ്ങള്‍ ജനസംഖ്യയുടെ വിവിധ വിഭാഗങ്ങളില്‍ എത്തിയിട്ടുണ്ട് എന്നതിനെയാണ് സൂചിപ്പിക്കുന്നത്.

Extreme Poverty Rate in India Drops To 5.3% From 27.1%

Share Email
LATEST
More Articles
Top