ബാഡ്ബോക്‌സ് 2.0: പുതിയ മാല്‍വെയറിനെതിരെ എഫ്ബിഐ മുന്നറിയിപ്പ്, 10 ലക്ഷത്തോളം ആന്‍ഡ്രോയിഡ് ഉപകരണങ്ങളെ ബാധിച്ചു

ബാഡ്ബോക്‌സ് 2.0: പുതിയ മാല്‍വെയറിനെതിരെ എഫ്ബിഐ മുന്നറിയിപ്പ്, 10 ലക്ഷത്തോളം ആന്‍ഡ്രോയിഡ് ഉപകരണങ്ങളെ ബാധിച്ചു

ബാഡ്ബോക്‌സ് 2.0 എന്ന ഈ മാല്‍വെയര്‍ 10 ലക്ഷത്തോളം ആന്‍ഡ്രോയിഡ് ഉപകരണങ്ങളെ ബാധിച്ചതായി എഫ്ബിഐ മുന്നറിയിപ്പ് .

2023-ല്‍ ആമസോണില്‍ ലഭ്യമായ ടി95 ആന്‍ഡ്രോയിഡ് ടിവി ബോക്‌സില്‍ ആദ്യമായി ഈ മാല്‍വെയര്‍ കണ്ടെത്തിയിരുന്നു. ചൈനീസ് നിര്‍മിത – ബ്രാന്‍ഡഡ് അല്ലാത്ത ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ടിവികള്‍, സ്ട്രീമിംഗ് ബോക്‌സുകള്‍, ടാബ്ലെറ്റുകള്‍, ഐഒടി ഉപകരണങ്ങള്‍ എന്നിവയില്‍ ഈ മാല്‍വെയര്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്ത നിലയിലാണ് വരുന്നത്.

ഇതുവരെ 16 ലക്ഷം ഉപകരണങ്ങളെ ഈ മാല്‍വെയര്‍ ബാധിച്ചതായാണ് വിവരം. ഹൈസെന്‍സ്, യാന്‍ഡെക്‌സ് തുടങ്ങിയ ബ്രാന്‍ഡുകളുടെ ആന്‍ഡ്രോയിഡ് ടിവികളും ഈ മാല്‍വെയറിന്റെ പിടിയിലാണ്.

ഇന്ത്യ, റഷ്യ, ചൈന, ബ്രസീല്‍, യുക്രൈന്‍, ബെലാറസ് തുടങ്ങിയ രാജ്യങ്ങളിലെ ഉപകരണങ്ങളാണ് ബാഡ്ബോക്‌സ് മാല്‍വെയര്‍ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നതെന്ന് സൈബര്‍ സുരക്ഷാ സ്ഥാപനമായ ബിറ്റ്‌സൈറ്റ് വ്യക്തമാക്കി.

എന്താണ് ബാഡ്ബോക്‌സ് 2.0 ?

ബാഡ്ബോക്‌സ് 2.0 ട്രൈയാഡ കുടുംബത്തില്‍പ്പെട്ട ഒരു മാല്‍വെയര്‍ ആണെന്നാണ് കരുതപ്പെടുന്നത്. പരസ്യ തട്ടിപ്പുകളിലൂടെയും വിവരങ്ങള്‍ മോഷ്ടിക്കുന്നതിലൂടെയും സാമ്പത്തിക ലാഭം നേടുകയാണ് ഈ മാല്‍വെയറിന്റെ പ്രധാന ലക്ഷ്യം.

പരസ്യങ്ങളില്‍ ഓട്ടോമാറ്റിക് ക്ലിക്കുകള്‍ സൃഷ്ടിച്ച് വരുമാനം നേടാനും, ലോഗിന്‍ വിവരങ്ങള്‍ ചോര്‍ത്തി അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാനും ഈ മാല്‍വെയര്‍ ഉപയോഗിക്കപ്പെടുന്നു.

ഉപയോക്താവിന്റെ അറിവോടെയല്ല ഇത് സംഭവിക്കുന്നത്. പഴയ സോഫ്റ്റ്വെയറുകളില്‍ പ്രവര്‍ത്തിക്കുന്ന സ്ട്രീമിംഗ് ഉപകരണങ്ങളും മീഡിയാ പ്ലെയറുകളും ഈ മാല്‍വെയറിന്റെ ലക്ഷ്യമാണ്. ഉപകരണം അമിതമായി ചൂടാവുക, സിപിയു അമിതമായി പ്രവര്‍ത്തിക്കുക, ഉപകരണത്തിന്റെ ക്രമീകരണങ്ങളില്‍ മാറ്റങ്ങള്‍ വരുക തുടങ്ങിയവ ബാഡ്ബോക്‌സ് 2.0-ന്റെ ലക്ഷണങ്ങളാണ്.

കൂടാതെ, മാര്‍ക്കറ്റ്പ്ലേസ് ആപ്പുകള്‍ സ്വയം ഇന്‍സ്റ്റാള്‍ ചെയ്യുക, ഗൂഗിള്‍ പ്ലേ പ്രൊട്ടക്ട് നിര്‍ജ്ജീവമാക്കുക തുടങ്ങിയവയും ഈ മാല്‍വെയറിന്റെ സൂചനകളാണ്. സൗജന്യ ഉള്ളടക്കം വാഗ്ദാനം ചെയ്യുന്ന ബ്രാന്‍ഡഡ് അല്ലാത്ത സ്ട്രീമിംഗ് ഉപകരണങ്ങളിലും ഈ മാല്‍വെയര്‍ ഉണ്ടാകാനിടയുണ്ട്.

FBI warns against new malware Badbox 2.0

Share Email
LATEST
More Articles
Top