ഹജ്ജ് യാത്രക്കാരുമായി ലക്‌നൗവിലെത്തിയ വിമാനത്തില്‍ തീയും പുകയും, പരിഭ്രാന്തരായി യാത്രക്കാര്‍

ഹജ്ജ് യാത്രക്കാരുമായി ലക്‌നൗവിലെത്തിയ വിമാനത്തില്‍ തീയും പുകയും, പരിഭ്രാന്തരായി യാത്രക്കാര്‍

ലക്‌നൗ: ഹജ്ജ് യാത്രക്കാരുമായി വിമാനത്താവളത്തില്‍ വന്നിറങ്ങിയ വിമാനത്തില്‍ നിന്നും തീയും പുകയും ഉയര്‍ന്നത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. യുപിയിലെ ലക്‌നൗ ചൗധരി ചരണ്‍ സിംഗ് വിമാനത്താവളത്തില്‍ പുലര്‍ച്ചെ എത്തിയ വിമാനത്തില്‍ നിന്നാണ് തീയും പുകയും ഉയര്‍ന്നത്. 250 ഹജ്ജ് തീര്‍ത്ഥാടകരുമായി എത്തിയ സൗദി എയര്‍ലൈന്‍സ് വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറില്‍ സാങ്കേതിക തകരാര്‍ നേരിട്ടതാണ് പ്രശ്‌നത്തിന് കാരണമായത്.

ജിദ്ദയില്‍ നിന്ന് ലക്‌നൗ വിമാനത്താവളത്തില്‍ ഇറങ്ങിയ എസ് വി 3112 വിമാനത്തിന്റെ ഇടതു ചക്രത്തില്‍ നിന്നാണ പുകയും തീപ്പൊരിയും ഉയര്‍ന്നത്. പൈലറ്റ് ഉടന്‍ തന്നെ വിവരം എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിച്ചു. തുടര്‍ന്ന് വിമാനം ടാക്‌സിവേയിലേക്ക് മാറ്റി, അവിടെ നിന്ന് യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഇറക്കി.

അടിയന്തിര രക്ഷാ സംവിധാനങ്ങള്‍ ഉടന്‍ തന്നെ എത്തി തുടര്‍ നടപടികള്‍ കൈക്കൊണ്ടു. വീല്‍ അസംബ്ലി അമിതമായി ചൂടായതാണ് തീയും പുകയും ഉണ്ടാവാന്‍ കാരണമെന്നു വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.
പറന്നുയരുന്നതിനിടെയാണ് പ്രശ്നം ഉണ്ടായതെങ്കില്‍ ഗുരുതരമായ അപകടത്തിന് കാരണമാകുമായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Fire and smoke on plane carrying Hajj pilgrims in Lucknow
Share Email
LATEST
More Articles
Top