വാഷിങ്ടൻ: യുഎസ് സർക്കാരിനെതിരായ കേസിൽ അന്തിമതീരുമാനം വരുന്നതുവരെ വിദേശ വിദ്യാർഥി പ്രവേശനവുമായി ഹാർവഡ് സർവകലാശാലയ്ക്കു മുന്നോട്ടുപോകാമെന്ന് കോടതി വിധിച്ചു. എന്നാൽ, വിദേശവിദ്യാർഥി പ്രവേശന അനുമതി നിയമാനുസൃതം പുനഃപരിശോധിക്കാൻ സർക്കാരിന് അധികാരമുണ്ടെന്നു ഡിസ്ട്രിക്ട് ജഡ്ജി ആലിസൺ ബറോസ് വ്യക്തമാക്കി. പ്രവേശനാനുമതി പിൻവലിച്ച ഡിപ്പാർട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ (ഡിഎച്ച്എസ്) നടപടിക്കെതിരെയാണ് സർവകലാശാല കോടതിയെ സമീപിച്ചത്.
ഇതേസമയം, ഹാർവഡുമായി അടുത്തയാഴ്ചക്കകം ധാരണയിലെത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. മറ്റൊരു കേസിൽ, സർവകലാശാലകൾക്കുള്ള നാഷനൽ സയൻസ് ഫൗണ്ടേഷൻ ഫണ്ട് വെട്ടിക്കുറച്ച തീരുമാനം ബോസ്റ്റൺ ഡിസ്ട്രിക്ട് ജഡ്ജി ഇന്ദിര തൽവാനി റദ്ദാക്കി. നേരത്തേ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്, ഊർജ വകുപ്പ് എന്നിവയുടെ ഫണ്ട് വെട്ടിക്കുറച്ചതും കോടതി റദ്ദാക്കിയിരുന്നു.
Foreign student admission: Court allows Harvard University to proceed