ഇസ്രയേൽ-ഇറാൻ സംഘർഷം: ഗൾഫ് രാജ്യങ്ങളിൽ ആശങ്ക, കുവൈറ്റിൽ ഷെൽട്ടറുകൾ

ഇസ്രയേൽ-ഇറാൻ സംഘർഷം: ഗൾഫ് രാജ്യങ്ങളിൽ ആശങ്ക, കുവൈറ്റിൽ ഷെൽട്ടറുകൾ

ദുബായ്: ഇസ്രയേൽ ഇറാൻ സംഘർഷത്തിൽ യുഎസ് ഇടപെട്ടതിന് പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധ ഭീതി. യുഎസ് നടത്തിയ സൈനിക നീക്കത്തിന് ഇറാൻ തിരിച്ചടി നൽകിയേക്കും എന്ന റിപ്പോർട്ടുകൾക്കിടെ ബഹ്‌റൈൻ, കുവൈറ്റ് രാജ്യങ്ങളിൽ ജാഗ്രത.

യുഎസ് സൈനിക താവളങ്ങളുടെ സാന്നിധ്യം ഇറാനെ തങ്ങൾക്ക് എതിരെ ആക്രമണം നടത്താൻ പ്രേരിപ്പിക്കുമോ എന്നതാണ് ഗൾഫ് രാഷ്ട്രങ്ങളിൽ ഉയരുന്ന ഭീതി. കുവൈറ്റിൽ ഷെൽട്ടറുകൾ ഉൾപ്പെടെ സ്ഥാപിക്കാൻ നടപടികൾ ആരംഭിച്ചതായാണ് വിവരം. കുവൈറ്റിലെ നിയമ, ധനകാര്യ മന്ത്രാലയങ്ങൾ ഉൾപ്പെടെ സർക്കാർ വകുപ്പുകൾ സ്ഥിതി ചെയ്യുന്ന മേഖലയിൽ ഷെൽട്ടറുകൾ സ്ഥാപിച്ചതായി ധനകാര്യ മന്ത്രാലയം അറിയിച്ചു.

പ്രധാന നിരത്തുകൾ പരമാവധി ഒഴിവാക്കണമെന്ന് ബഹ്‌റൈനും നിർദേശിക്കുന്നു. ‘സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പൊതുജന സുരക്ഷ നിലനിർത്തുന്നതിനും ബന്ധപ്പെട്ട അധികാരികൾക്ക് റോഡുകൾ കാര്യക്ഷമമായി ഉപയോഗിക്കുന്നതിനും പൗരന്മാരോടും ബഹ്‌റൈൻ നിവാസികളോടും അഭ്യർഥിക്കുന്നു. ആവശ്യമുള്ളപ്പോൾ മാത്രം പ്രധാന റോഡുകൾ ഉപയോഗിക്കുക,’ ബഹ്‌റൈന്റെ ആഭ്യന്തര മന്ത്രാലയം എക്‌സ് പോസ്റ്റിൽ പറഞ്ഞു. 70 ശതമാനം സർക്കാർ ജീവനക്കാരോടും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വീട്ടിൽ നിന്ന് ജോലി ചെയ്യാനും ബഹ്‌റൈൻ നിർദേശിക്കുന്നു.

അമേരിക്ക ആക്രമിച്ചാൽ, യുഎസ് സൈനിക താവളങ്ങൾ ഉൾപ്പെടെ മേഖലയിലെ അമേരിക്കൻ കേന്ദ്രങ്ങളിൽ തിരിച്ചടിക്കും എന്ന് ഇറാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി. നിലവിൽ, യുഎസ് നാവികസേനയുടെ അഞ്ചാമത്തെ കപ്പലിന്റെ ആസ്ഥാനം ബഹ്‌റൈനാണ്. കുവൈറ്റിൽ നിരവധി യുഎസ് താവളങ്ങളും പ്രവർത്തിക്കുന്നുണ്ട്.

Gulf Countries on Edge as Israel-Iran Tensions Rise; Kuwait Installs Shelters

Share Email
LATEST
More Articles
Top