ടെല്‍ അവീവ്: ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം എട്ടാം ദിവസത്തിലേക്ക് കടന്നതോടെ ഇസ്രയേലിനു നേര്‍ക്ക് ഇറാന്‍ ക്ലസ്റ്റർ ബോംബ് ഉള്‍പ്പെടുത്തിയുള്ള മിസൈല്‍ വര്‍ഷിച്ച് ആക്രമണം നടത്തി.
ഇന്നു രാവിലേയും ഇരു രാജ്യങ്ങളും മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണ പ്രത്യാക്രമണങ്ങള്‍ നടത്തി. ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്കു നേരെ ഇസ്രായേല്‍ ബോംബ് വര്‍ഷം നടത്തി.
ഇതിന്റെ പ്രത്യാക്രമണമായാണ് ക്ലസ്റ്റര്‍ ബോംബുകള്‍ ഘടിപ്പിച്ച മിസൈലുകള്‍ പ്രയോഗിച്ചുകൊണ്ട് ടെഹ്റാന്‍ തിരിച്ചടിച്ചത്. ആക്രമണത്തില്‍ ഇസ്രയേലിലെ ഒരു ആശുപത്രിക്ക് കേടുപാടുകള്‍ സംഭവിച്ചു. സംഘര്‍ഷത്തില്‍ ആദ്യമായാണ് ക്ലസ്റ്റര്‍ ബോംബ് മിസൈല്‍ പ്രയോഗം നടത്തിയത്. ഒരാഴ്ച്ച നീണ്ടുനിന്ന വ്യോമാക്രമണം കൂടുതല്‍ രൂക്ഷമാകുന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിനു അയവു വരാനുള്ള സാധ്യതകളൊന്നും നിലവില്‍ കാണുന്നില്ല.
ഇസ്രയേലിലെ ആശുപത്രിക്കു നേരെ നടത്തിയ ആക്രമണത്തിനു ഇറാന്‍ വന്‍ വിലകൊടുക്കേണ്ടി വരുമെന്നു ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.ഇതിനിടെ ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷത്തില്‍ ഇസ്രയേലിനെ സൈനീകമായി പിന്തുണയ്ക്കണമോ എന്ന കാര്യത്തില്‍ അധികം വൈകാതെ തീരുമാനം കൈക്കൊള്ളുമെന്നു വൈറ്റ് ഹൗസ് വ്യക്തമാക്കി.
ഇതിനിടെ ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ്, ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഖ്വിയുമായി നിരവധി തവണ ഫോണ്‍ സംഭാഷണങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ടുണ്ട്.
Heavy fighting continues for eighth day