അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ വിമാനത്താവളത്തിന് സമീപത്തെ തടസങ്ങൾ നീക്കാൻ നിയമം വരുന്നു, കെട്ടിടങ്ങൾ പൊളിക്കും

അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ വിമാനത്താവളത്തിന് സമീപത്തെ തടസങ്ങൾ നീക്കാൻ നിയമം വരുന്നു, കെട്ടിടങ്ങൾ പൊളിക്കും

ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികളുമായി വ്യോമയാന മന്ത്രാലയം. വിമാനത്താവളങ്ങൾക്ക് സമീപമുള്ള നിർമാണങ്ങൾ ഭാവിയിൽ വിമാനങ്ങളുടെ സുരക്ഷയെ ബാധിക്കുന്നതല്ലെന്ന് ഉറപ്പാക്കാനാണ് നീക്കം. വിമാനത്താവളത്തിന് തടസ്സമാകുന്ന നിർമിതികൾ ഉൾപ്പെടെ നീക്കം ചെയ്യുന്ന നിലയിൽ വ്യവസ്ഥകൾ പൊളിച്ചെഴുതും.

വിമാനങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്ന് സംശയിക്കുന്ന കെട്ടിടങ്ങൾ, മരങ്ങൾ എന്നിവ ഉടമകൾ പൊളിച്ചുമാറ്റുകയോ നിർദ്ദേശിച്ച പ്രകാരം അവയുടെ ഉയരം കുറയ്ക്കുകയോ ചെയ്യണമെന്നാണ് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ നിലപാട്. സിവിൽ ഏവിയേഷൻ അധികൃതരിൽ നിന്ന് നോട്ടീസ് ലഭിച്ച് 60 ദിവസത്തിനുള്ളിൽ വിഷയത്തിൽ നടപടി സ്വീകരിക്കമെന്നും പുതിയ നിർദേശങ്ങൾ പറയുന്നു.

ബുധനാഴ്ച പുറത്തിറക്കിയ വിമാനം (കെട്ടിടങ്ങളും മരങ്ങളും മൂലമുണ്ടാകുന്ന തടസ്സങ്ങൾ പൊളിക്കൽ) നിയമങ്ങൾ 2025 കരടിലാണ് നിർദേശങ്ങളുള്ളത്. കരട് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് വ്യവസ്ഥകൾ പ്രാബല്യത്തിൽ വരും. നിർദേശങ്ങളിൽ എതിർപ്പുള്ളവർ വിജ്ഞാപനം പ്രസിദ്ധീകരിച്ച് 20 ദിവസത്തിനുള്ളിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനെ അറിയിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

വിമാനത്താവളത്തിന് ഭീഷണിയെന്ന് കരുതുന്ന നിർമാണങ്ങൾ സംബന്ധിച്ച് നൽകുന്ന നിർദേശം ഉടമകൾ പാലിക്കാത്ത പക്ഷം വിമാനത്താവളത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ ജില്ലാ കളക്ടറെ അറിയിക്കണം. ഇത് പ്രകാരം നടപടി എടുക്കേണ്ടത് ജില്ലാ കളക്ടറുടെ ഉത്തരവാദിത്തമാണെന്നും പുതിയ നിർദേശം പറയുന്നു. ഇത്തരത്തിൽ പൊളിച്ചുമാറ്റപ്പെടുന്ന കെട്ടിടങ്ങൾക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. എന്നാൽ വിജ്ഞാപനത്തിന് ശേഷം നിർമ്മിക്കുന്ന പുതിയ നിർമ്മാണങ്ങൾ നഷ്ടപരിഹാരത്തിന് അർഹമല്ലെന്ന് കരട് വിജ്ഞാപനം പറയുന്നു.

In the wake of the Ahmedabad plane crash, a law is being passed to remove obstacles near the airport, buildings will be demolished

Share Email
LATEST
Top