ടെൽ അവീവ്: ഇസ്രയേലിന് തിരിച്ചടിയുമായി ഇറാന്റെ ശക്തമായ ആക്രമണത്തിൽ വിറങ്ങലിച്ച് ടെൽ അവീവ്. ടെൽ അവീവിൽ ഉഗ്ര സ്ഫോടനങ്ങൾ നടക്കുന്നതായാണ് റിപ്പോർട്ട്. ഇതോടെ ഭീതിയിലായ ജനങ്ങൾ ഭൂഗർഭ ബങ്കറുകളിൽ അഭയം തേടി. അപകട സൈറണുകൾ തുടർച്ചയായി മുഴങ്ങിയ തോടെയാണ് ജ നങ്ങൾ ഭൂഗർഭ ബങ്കറുകളിൽ അഭയം തേടിയത്. സ്ഫോടനത്തിനു പിന്നാലെ വലിയ പുക ഉയർന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
ഇറാന്റെ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടതായും 40 പേർക്ക് പരുക്കേറ്റതായും ‘അന്താരാഷ്ട്ര മാധ്യമം’ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച രാത്രി ഇറാന്റെ മിസൈൽ ആക്രമണത്തിലാണ് സ്ത്രീ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ഇറാനിലെ നൂറിലേറെ സ്‌ഥലങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു. ഇതിനു തിരിച്ചടിയായാണ് ഇറാൻ ആക്രമണം നടത്തിയത്.
ഇതോടെ. അതീവ ജാഗ്രത പാലിക്കാൻ ജനങ്ങൾക്ക് ഇസ്രയേൽ ഭരണകൂടം നിർദേശം നൽകി. . ടെൽ അവീവിൽ വലിയ സ്ഫോടന ശബ്‌ദങ്ങൾ കേട്ടതായും വ്യോമപ്രതിരോധ സംവിധാനങ്ങൾ പല മിസൈലുകളെയും നിർവീര്യമാക്കിയതായും ‘ബിബിസി’ റിപ്പോർട്ട് ചെയ്തു.
മധ്യ ഇസ്രയേലിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. ആക്രമണം നടന്ന സ്‌ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇസ്രയേൽ പുറത്തുവിട്ടിട്ടില്ല.
ഇറാൻ സമയം ഇന്നലെ പുലർച്ചെ മൂന്നിനുശേഷം ഇസ്രയേൽ പോർവിമാനങ്ങൾ തലസ്ഥാനമായ ടെഹ്റാനിലും മുഖ്യ ആണവകേന്ദ്രമായ നതാൻസിലുമടക്കം നൂറിലേറെ കേന്ദ്രങ്ങളിൽ ബോംബിട്ടിരുന്നു. ഇറാൻ സേനാമേധാവിയടക്കം സൈന്യത്തിലെ ആദ്യ നാലു സ്ഥാനക്കാരും രാജ്യത്തെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ മുഖ്യ ഉപദേഷ്‌ടാവും ആണവ ശാസ്ത്രജ്‌ഞരും കൊല്ലപ്പെട്ടു.
iran attacked to isrel