ആണവായുധം നിർമ്മിക്കുന്നില്ലെന്ന ഇറാന്റെ വാദം തെറ്റാണെന്ന് തെളിഞ്ഞു; അമേരിക്കയുടെ Doomsday Plane യുദ്ധസജ്ജമാക്കി

ആണവായുധം നിർമ്മിക്കുന്നില്ലെന്ന ഇറാന്റെ വാദം തെറ്റാണെന്ന് തെളിഞ്ഞു; അമേരിക്കയുടെ Doomsday Plane യുദ്ധസജ്ജമാക്കി

വാഷിങ്ടൺ: ശത്രുക്കളെ നേരിടാൻ ആണവായുധം നിർമ്മിക്കുന്നില്ലെന്ന ഇറാന്റെ വാദം തെറ്റാണെന്ന് തെളിഞ്ഞു. ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ തകർന്ന ആണവ റിയാക്ടറിന്റെ പുതിയ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (IAEA) അടുത്തിടെ ഉന്നയിച്ച കാര്യങ്ങൾ ശരിയാണെന്ന് വ്യക്തമായത്.

അതേസമയം, ഇറാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിടുമെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സൂചനകൾക്കിടെ, അമേരിക്കയുടെ ‘ഡോംസ്ഡേ പ്ലെയിൻ’ (Doomsday Plane) എന്നറിയപ്പെടുന്ന അത്യാധുനിക ആണവാക്രമണ പ്രതിരോധ വിമാനം മേരിലാൻഡിലെ ആൻഡ്രൂസ് സൈനിക താവളത്തിൽ ഇറങ്ങി. വിമാന സഞ്ചാരം നിരീക്ഷിച്ച് റിപ്പോർട്ട് ചെയ്യുന്ന ഫ്ലൈറ്റ് ട്രാക്കിങ് സംവിധാനങ്ങളിലെ വിവരങ്ങൾ വഴിയാണ് ഈ റിപ്പോർട്ട് പുറത്തുവന്നത്.

ഒരു ആണവയുദ്ധമുണ്ടാകുന്ന സാഹചര്യത്തിൽ രാജ്യത്തെ ഉന്നതരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സർക്കാരിന്റെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നതിനും സഹായിക്കുന്ന തരത്തിലാണ് ഈ വിമാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലൂസിയാനയിൽ നിന്ന് പുറപ്പെട്ട വിമാനം വാഷിങ്ടണിനടുത്ത് എത്തിച്ചേർന്നു.

ഇതിനിടെ, ഇസ്രയേൽ അറാക്കിലെ വാട്ടർ റിയാക്ടർ സംവിധാനം ലക്ഷ്യമിട്ടാണ് കൃത്യമായ ആക്രമണം നടത്തിയത്. ഈ റിയാക്ടർ ആണവായുധം നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്ലൂട്ടോണിയം ഉത്പാദിപ്പിക്കുന്ന റിയാക്ടറാണെന്ന് ഇസ്രയേൽ പ്രതിരോധ സേന (IDF) വ്യക്തമാക്കി.

ഈ റിയാക്ടറിന്റെ പരിസരത്ത് നിന്ന് ആക്രമണത്തിന് മുമ്പ് തന്നെ ശാസ്ത്രജ്ഞരെ ഒഴിപ്പിച്ചുവെന്നും റേഡിയേഷൻ അപകടമില്ലെന്നുമാണ് ഇറാൻ സർക്കാർ മാധ്യമങ്ങൾ അവകാശപ്പെടുന്നത്.

അതേസമയം, ഇസ്രയേലിന്റെ ആക്രമണത്തിൽ നിന്ന് ആയത്തൊള്ള അലി ഖമനേയി അടക്കം ആരെയും ഒഴിവാക്കില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയെ ജീവനോടെ തുടരാൻ അനുവദിക്കില്ലെന്ന് പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി ഇക്കാര്യം ഊന്നിപ്പറഞ്ഞത്. തെക്കൻ ഇസ്രയേലിൽ, ബീർഷെബയിലെ സോറോക്ക ആശുപത്രിയിൽ ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെയാണ് പ്രതിരോധ മന്ത്രിയുടെ ഈ കടുത്ത പ്രഖ്യാപനം.

“ഇസ്രയേൽ രാജ്യത്തിന്റെ നാശമാണ് ഖമനേയി ലക്ഷ്യമായി കാണുന്നത്. അത്തരമൊരാൾ ജീവനോടെയിരിക്കാൻ പാടില്ല,” കാറ്റ്സ് പറഞ്ഞു. ഖമനേയിയെ ആധുനിക ഹിറ്റ്‌ലർ എന്നാണ് കാറ്റ്സ് വിശേഷിപ്പിച്ചത്.

“ഇറാനെപ്പോലൊരു രാജ്യത്തെ നയിക്കുന്ന സ്വേച്ഛാധിപതിയായ ഖമനേയി ഇസ്രയേലിന്റെ നാശമാണ് ലക്ഷ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തെ ഞാൻ നാസികൾ ജൂതരെ കൂട്ടക്കൊല ചെയ്ത സാഹചര്യവുമായാണ് താരതമ്യം ചെയ്യുന്നത്. അക്കാലത്ത് ഇസ്രയേൽ നിലനിൽക്കുകയും ശക്തമായ IDF ഉണ്ടാകുകയും ചെയ്തിരുന്നെങ്കിൽ ജൂതരുടെ ശത്രുവായ ഹിറ്റ്‌ലർ ഒളിച്ചിരിക്കുന്ന ബങ്കറിൽ പോയി പിടികൂടി വകവരുത്തിയേനെ. നിലവിലെ സാഹചര്യവും സമാനമാണ്. ഖമനേയി ആധുനിക ഹിറ്റ്‌ലറാണ്,” ഇസ്രയേൽ കാറ്റ്സ് കൂട്ടിച്ചേർത്തു.

ഇറാനിലെ ഫോർദോ ആണവകേന്ദ്രം ആക്രമിക്കാൻ യുഎസ് പദ്ധതിയിടുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ബീർഷെബയിലെ സോറോക്ക ആശുപത്രിയിലേക്ക് ഇറാൻ തുടർച്ചയായി ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തത് എന്നാണ് വിവരം. ഇസ്രയേലിലെ പ്രധാന ആരോഗ്യ കേന്ദ്രങ്ങളിലൊന്നാണ് ആക്രമണം നടന്ന സോറോക്ക ആശുപത്രി.

ആശുപത്രി കെട്ടിടത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചതായി ഡ്രോൺ ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നു. കെട്ടിടത്തിന്റെ മേൽക്കൂര ഭാഗികമായി തകരുകയും ജനലുകൾ പൊട്ടിത്തെറിക്കുകയും ചെയ്തു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കെട്ടിടം ഒഴിപ്പിച്ചിരുന്നെങ്കിലും ആക്രമണത്തിൽ ഏകദേശം 40 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഇതിനിടെ, ഇസ്രയേലിലെ സൈനിക താവളങ്ങൾക്ക് സമീപത്തുനിന്ന് ഒഴിഞ്ഞുപോകാൻ ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി പൗരന്മാരോട് ആവശ്യപ്പെട്ടു. സോറോക്ക ആശുപത്രിക്ക് നേരേയുള്ള ആക്രമണത്തിന് പിന്നാലെയാണ് ഈ പുതിയ മുന്നറിയിപ്പ്

Iran’s claim that it is not building nuclear weapons has been proven wrong; America’s Doomsday Plane is ready for war

Share Email
LATEST
More Articles
Top