ഇസ്രയേല്‍ -ഇറാന്‍ പോരാട്ടം; ടെഹ്‌റാനില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്നു ട്രംപ്

ഇസ്രയേല്‍ -ഇറാന്‍ പോരാട്ടം;  ടെഹ്‌റാനില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്നു ട്രംപ്

വാഷിംഗ്ടണ്‍: ഇസ്രയേല്‍- ഇറാന്‍ പോരാട്ടം രൂക്ഷമായതിനു പിന്നാലെ ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്ന ആവശ്യവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഇല്ലാവരും ഉടന്‍ തന്നെ ടെഹ്‌റാനില്‍ നിന്നും ഒഴിഞ്ഞുപോകണം. അമേരിക്ക ഒപ്പിടാന്‍ പറഞ്ഞ കരാറില്‍ ഇറാന്‍ ഒപ്പിടാന്‍ തയാറാില്ല.

നിലവിലെ സാഹചര്യത്തില്‍ ഇറാന് ആണവായുധം കൈവശം വയ്ക്കാന്‍ കഴിയില്ലെന്നും എല്ലാവരും ഉടന്‍ തന്നെ ടെഹ്റാനില്‍ നിന്ന് ഒഴിഞ്ഞു പോകണമെന്നും ട്രംപ് ആവശ്്യപ്പെട്ടു. ഇറാന്‍-ഇസ്രയേല്‍ പോരാട്ടത്തില്‍ ഇസ്രയേലിനു പൂര്‍ണ പിന്തുണ അമേരിക്ക നല്കിയതോടെ കനത്ത ആക്രമണമാണ് ഇന്നലെ രാത്രി ടെഹ്‌റാനില്‍ ഇസ്രയേല്‍ നടത്തിയത്.ഇറാന്റെ ടി.വി കേന്ദ്രത്തില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതിനു പിന്നാലെയാണ് ഇസ്രയേല്‍ നടപടിയെ എതിര്‍ക്കാതെയുള്ള പ്രസ്താവന ട്രംപ് നടത്തിയത്.

ഇസ്രായേലും ഇറാനും തമ്മിലുള് പോരാട്ടം കനക്കുന്നതിനിടെ ജി 7 രാഷ്ട്രങ്ങളുടെ സമ്മേളനം ചോവ്വാഴ്ച്ച കാനഡയില്‍ ആരംഭിക്കുകയാണ്. ഇസ്രായേലുമായുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇറാന്‍ നയതന്ത്ര ചര്‍ച്ചകളില്‍ ഏര്‍പ്പെടേണ്ടത് അനിവാര്യമാണെന്നു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇസ്രയേല്‍-ഇറാന്‍ പോരാട്ടത്തിന്റെ പശ്ചാത്തലത്തില്‍അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്, ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ഡാന്‍ കെയ്ന്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ വൈറ്റ് ഹൗസില്‍ യോഗം ചേര്‍ന്നു.

Israel-Iran conflict; Trump urges people to evacuate Tehran

Share Email
Top