ടെൽഅവീവ്: ഇസ്രായേലിനു നേർക്ക് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ മരണസംഖ്യ ഉയർന്നു. മൂന്നു പേർ കൊല്ലപ്പെട്ടതായി ഇസ്രായേൽ മാധ്യമായ ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്‌തു. 60 വയസുള്ള വനിതയും രണ്ട് യുവാക്കളുമാണ് കൊല്ലപ്പെട്ടത്.
കൂടാതെ ആക്രമണത്തിൽ 70തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ 43 പേർ ചികിത്സയിലാണെന്നും 23 പേരെ വിട്ടയച്ചതായും ഷെബ മെഡിക്കൽ സെന്റർ അറിയിച്ചു. പരിക്കേറ്റ നാലു പേർ ചികിത്സ തേടിയതായും രണ്ടു പേർ നിരീക്ഷണത്തിലാണെന്നും ഷാമിർ മെഡിക്കൽ സെന്ററും വ്യക്തമാക്കി.
തെൽഅവീവിന് സമീപം രമത്ഗാനിലെ കെട്ടിട സമുച്ചത്തിലാണ് ഇറാൻ വർഷിച്ച മിസൈലുകൾ പതിച്ചത്. 150ലധികം മിസൈലുകൾ ഇറാൻ തൊടുത്തതെന്നാണ് ലഭിക്കുന്ന വിവരം. കെട്ടിടം പൂർണമായും വാഹനങ്ങളും തകർന്നിട്ടുണ്ട്.ഇതിനിടെ
ഇറാൻ ഇസ്രയേലിന്നു നേരെ വർഷിച്ച ഡോൺ ഇസ്രായേൽ പ്രതിരോധ സേന വെടിവച്ചു വീഴ്ത്തി. ഇസ്രായേൽ ഭൂപരിധിയിലേക്ക് ഡ്രോൺ കടന്നതിന് പിന്നാലെ അപായ സൈറൺ മുഴങ്ങിയിരുന്നു.
അതേസമയം, ഇറാൻ-ഇസ്രായേൽ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ അടച്ച വ്യോമപാത ജോർഡൻ തുറന്നു. പ്രാദേശിക സമയം രാവിലെ 7.30ന് വ്യോമപാത തുറന്നതായി സിവിൽ ഏവിയേഷൻ കമീഷൻ അറിയിച്ചു.
Bomb blast in iraque