വ്യാജ വാർത്തകൾക്കും തെറ്റായ വിവരങ്ങൾക്കുമെതിരെ നടപടിയെടുക്കാൻ തീരുമാനിച്ച് കർണാടക സർക്കാർ

വ്യാജ വാർത്തകൾക്കും തെറ്റായ വിവരങ്ങൾക്കുമെതിരെ നടപടിയെടുക്കാൻ തീരുമാനിച്ച് കർണാടക സർക്കാർ

ബംഗളൂരു: വ്യാജ വാർത്തകൾക്കും തെറ്റായ വിവരങ്ങൾക്കുമെതിരെ നടപടിയെടുക്കാൻ തീരുമാനിച്ച് കർണാടക സർക്കാർ. ഇതിനായി കർണാടക മിസ് ഇൻഫർമേഷൻ ആന്റ് ഫേക്ക് ന്യൂസ് ബിൽ 2025 കൊണ്ടുവരാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.

സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നത് തടയുക, സ്ത്രീകളെ അപമാനിക്കുന്ന ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നത് നിരോധിക്കുക, സതാനത ധർമത്തെയും അതിന്റെ ചിഹ്നങ്ങളേയും വിശ്വാസങ്ങളേയും ആക്ഷേപിക്കുന്നതോ അനാദരവ് കാണിക്കുന്നതോ ആയ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നത് നിരോധിക്കുക എന്നതാണ് ബില്ലിന്റെ ലക്ഷ്യം.

ഇതിനായി ആറ് അംഗ സോഷ്യൽ മീഡിയ റെഗുലേറ്ററി അതോറിറ്റി രൂപീകരിച്ചു. ഈ ബിൽ പ്രകാരം സോഷ്യൽ മീഡിയ ഉപഭോക്താക്കൾ വ്യാജ വാർത്തകൾ പങ്കിട്ടതിന് കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ ഏഴ് വർഷം വരെ തടവോ 10 ലക്ഷം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ നൽകാനാണ് സർക്കാർ നിർദേശം.

സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരണങ്ങളിലോ തെറ്റായ വിവരങ്ങൾ നൽകിയാൽ രണ്ട് മുതൽ അഞ്ച് വർഷം വരെ തടവും പിഴയും ശിക്ഷ നിർദേശിക്കുന്നു. ജാമ്യമില്ലാ കുറ്റമാണ് ചുമത്തുക.

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കം ശാസ്ത്രം, ചരിത്രം, മതം, തത്വചിന്ത, സാഹിത്യം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചാണെങ്കിൽ ആധികാരിക ഗവേഷണത്തിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്ന് സോഷ്യൽ മീഡിയ റെഗുലേറ്ററി അതോറിറ്റി ഉറപ്പാക്കും.

കർണാടക ഹൈക്കോടതിയുടെ സമ്മതത്തോടെ പ്രത്യേക കോടതി ഇതിനായി സ്ഥാപിക്കും. ഒന്നോ അതിലധികമോ ജില്ലകളിൽ ഒരു സെഷൻസ് കോടതി ജഡ്ജിയായിരിക്കും അധ്യക്ഷനെന്നും ബിൽ പറയുന്നു.

തെറ്റായ വാർത്തകൾ നൽകിയാൽ പ്രസാധകർ, മാധ്യമ സ്ഥാപനങ്ങളുടെ മേധാവികൾ എന്നിവർക്ക് പ്രത്യേക കോടതി നോട്ടീസ് നൽകും. നോട്ടീസുകൾക്ക് മറുപടി നൽകാൻ 30 ദിവസത്തെ സമയം അനുവദിക്കും. കോടതി നിർദേശം അവഗണിക്കുകയാണെങ്കിൽ രണ്ട് വർഷം വരെ തടവും ഒരു ദിവസം 25,000 രൂപ പിഴയും ശിക്ഷ വിധിക്കാം.

കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ നിയമലംഘന സമയത്ത് ഉണ്ടായിരുന്ന കമ്പനികളുടെ ഡയറക്ടർമാർക്കും ജീവനക്കാർക്കും എതിരെ നടപടിയെടുക്കാനും ബിൽ നിർദേശിക്കുന്നു.

Karnataka government decides to take action against fake news and misinformation

Share Email
Top