തിരുവനന്തപുരം: സർവകലാശാല കളുടെ ഭരണം സർക്കാരിന്റെ നേരിട്ടുള്ളനിയന്ത്രണത്തിലാക്കുന്നതിനായി നിയമസഭ പാസാക്കിയ ബില്ലുകൾ അംഗീകരിക്കാൻ വിമുഖത കാട്ടുന്ന ഗവർണർ, സർവ്വകലാശാലകളുടെ ഭരണത്തിൽ പിടിമുറുക്കുന്നു.
മാർച്ച് മാസത്തിലാണ് ബില്ലുകൾ നിയമസഭ പാസ്സാക്കിയതെങ്കിലും ഒരു മാസത്തോളം കഴിഞ്ഞാണ് ബില്ല് രാജ്ഭവനിൽ എത്തിച്ചത്. ബില്ല് സമർപ്പിച്ച് മൂന്ന് മാസത്തിനുള്ളിൽ ഗവർണർ തീരുമാനം കൈക്കൊള്ളണമെന്ന സുപ്രീം കോടതി വിധി നിലനിൽക്കുന്നതു കൊണ്ട് അടുത്ത മാസത്തിനുമുൻപ് ബില്ലുകൾ അംഗീകരിക്കുന്നതിൽ ഗവർണർക്ക് തീരുമാനം കൈക്കൊള്ളേണ്ടി വരും.
ഈ മാസം 17 തീയതി സംസ്ഥാനത്തെ 14 സർവ്വകലാശാലകളിലേയും വിസി മാരെ രാജ് ഭവൻ നേരിട്ട് ക്ഷണിച്ചിരിക്കുകയാണ്.ലഹരി വിരുദ്ധ ക്യാമ്പയിനുമായി ബന്ധപ്പെട്ട് സർവ്വകലാശാലകൾ, ക്യാമ്പസുകളിൽ നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതോ ടൊപ്പം ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്നങ്ങളും അതിനുള്ള പരിഹാരമാർഗ്ഗങ്ങളും, വിദ്യാർത്ഥി പ്രവേശനം പരീക്ഷകൾ നടത്തിപ്പ് തുടങ്ങിയവയ്ക്ക് അക്കാഡമിക് കലണ്ടർ തയ്യാറാക്കൽ,
സർവകലാശാലകളിൽ ഒഴിവുള്ള അധ്യാപക നിയമനങ്ങൾ നികത്തൽ, യൂ ജി സി ചട്ടങ്ങൾക്ക് വിരുദ്ധമായി നടത്തിയിട്ടുള്ള നിയമനങ്ങൾ പരിശോധിക്കൽ തുടങ്ങിയവയായിരിക്കും മുഖ്യമായും ചർച്ച ചെയ്യുക.