കിടിലന്‍ വൈബായി കൊട്ടിക്കലാശം; നിലമ്പൂരില്‍ ഇനി നിശബ്ദ പ്രചാരണം

കിടിലന്‍ വൈബായി കൊട്ടിക്കലാശം; നിലമ്പൂരില്‍ ഇനി നിശബ്ദ പ്രചാരണം

നിലമ്പൂര്‍: 21 ദിവസം മാത്രം നീണ്ട നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം നിറഞ്ഞ കലാശക്കൊട്ട്. നിലമ്പൂര്‍ നഗരമധ്യക്കില്‍ അവസാനവട്ട പ്രചാരണം കളറാക്കിയ മുന്നണികള്‍ക്കും പി.വി അന്‍വറിനും വലിയ പ്രതീക്ഷയാണുള്ളത്. പ്രധാനമുന്നണികള്‍ എല്ലാ തന്നെ ആവശേത്തോടെയാണ് കൊട്ടിക്കലാശത്തില്‍ പങ്കെടുത്ത്. പി.വി അന്‍വര്‍ കൊട്ടിക്കലാശത്തിനില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇന്ന് വൈകിട്ട് അഞ്ചിനാണ് കലാശക്കൊട്ട് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നതെങ്കിലും പ്രധാന കേന്ദ്രങ്ങളില്‍ ഉച്ചയോടെ തന്നെ പ്രവര്‍ത്തകര്‍ താളമേളങ്ങളുമായി അരങ്ങുകൊഴുപ്പിക്കാനെത്തി. മഴമാറി നിന്ന അന്തരീക്ഷത്തില്‍ വിവിധ കക്ഷികളുടെ പതാകകള്‍ നിറഞ്ഞ വര്‍ണപ്പെരുമഴയായി. സ്ഥാനാര്‍ഥികളും നേതാക്കളും ഉള്‍പ്പടെ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് നിലമ്പൂര്‍ ടൗണിലേക്ക് എത്തിയത്. സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ എംഎല്‍എയുമായ പിവി അന്‍വര്‍ കൊട്ടിക്കലാശത്തിനില്ലായിരുന്നു. ആറുമണിയോടെ പരസ്യപ്രചാരണം അവസാനിച്ചു.

ഇനി ഒരു ദിവസത്തെ നിശബ്ദ പ്രചാരണത്തിന് പിന്നാലെ 19-ന് നിലമ്പൂര്‍ വോട്ടെടുപ്പിലേക്ക് പോകും. 23-നാണ് സസ്‌പെന്‍സ് നിറഞ്ഞ വോട്ടെണ്ണല്‍. എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണ് മല്‍സരമെങ്കിലും മണ്ഡലത്തില്‍ അന്‍വര്‍ ഇഫക്ട് ഇല്ലെന്ന് പറയാനാവില്ല. യു.ഡി.എഫ്, എല്‍.ഡി.എഫ്, എസ്.ഡി.പി.ഐ, ബി.ജെ.പി പ്രവര്‍ത്തകര്‍ കൊട്ടിക്കലാശം ആഘോഷമാക്കിയപ്പോള്‍ പി.വി അന്‍വറും അനുയായികളെയും വോട്ടര്‍മാരെ കാണുന്ന തിരക്കിലായിരുന്നു. ഞങ്ങളുടെ ശക്തിപ്രകടനം 23-ന് കാണാം എന്ന് അന്‍വര്‍ പറഞ്ഞു. 75000ത്തില്‍ കുറയാത്ത വോട്ട് താന്‍ പിടിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ അഞ്ച് പഞ്ചാത്തുകളിലും മുന്‍സിപ്പാലിറ്റിയിലും എല്‍.ഡി.എഫ് ആയിരുന്നു മുന്നിട്ട് നിന്നിരുന്നത്. യു.ഡി.എഫ് രണ്ട് പഞ്ചായത്തിലും ലീഡ് ചെയ്തു. നിലമ്പൂര്‍ നഗരസഭയില്‍ ഇടതുപക്ഷം 1527 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. വഴിക്കടവ് പഞ്ചായത്തില്‍ എല്‍.ഡി.എഫ് ലീഡ് 35 വോട്ടായിരുന്നു.

എടക്കരയില്‍ 12 വോട്ടുകള്‍ക്ക് ഇടതുപക്ഷം ലീഡ് ചെയ്തു. പോത്തുകല്ല് പഞ്ചായത്തില്‍ എല്‍.ഡി.എഫ് 506 വോട്ടിന് ലീഡ് ചെയ്തു. മുത്തേടം പഞ്ചായത്തില്‍ 2331 വോട്ടുകള്‍ക്ക് യു.ഡി.എഫ് ലീഡ് ചെയ്തു. ചുങ്കത്തറയില്‍ യു.ഡി.എഫ് 314 വോട്ടിന് മുന്നിട്ടുനിന്നു. കരുളായിയില്‍ എല്‍.ഡി.എഫ് ഭൂരിപക്ഷം 1449 വോട്ടായിരുന്നു. അമരമ്പലം പഞ്ചായത്തില്‍ ഇടതുപക്ഷം 1492 വോട്ടുകളുടെ ഭൂരിപക്ഷം നേടി.

Open campaign ends in Nilambur assembly constituency

Share Email
LATEST
More Articles
Top