ലഹോർ : മുൻ പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിലിൽ നിന്നും പുറത്തിറക്കാൻ കഴിയാത്ത തരത്തിലുളള നീക്കവുമായി നിലവിലെ പാക്ക് ഭരണകൂടം. ലാഹോറിലെ ജയിലിൽകഴിയുന്ന ഇമ്രാൻ ഖാനും അനുയായികളും കലാപത്തിൽ സർക്കാരിന് 50 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചു.
2023 മേയ് ഒൻപതിനു നടന്ന കലാപത്തിൽ മുതിർന്ന കരസേനാ ഓഫിസറുടെ വസതി ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ ജാമ്യഹർജി പരിഗണിച്ചപ്പോഴാണ് ഇക്കാര്യം അറിയിച്ചത്.
ഇസ്ലാമാബാദ് ഹൈക്കോടതി പരിസരത്തുനിന്ന് സൈന്യം അറസ്‌റ്റ് ചെയ്തശേഷം, ഇമ്രാൻഖാന്റെ ആഹ്വാനപ്രകാരം തെഹ്‌രികെ ഇൻസാഫ് പാർട്ടിയുടെ അനുയായികൾ അക്രമം അഴിച്ചുവിട്ടതുമായി ബന്ധപ്പെട്ട് എട്ട് കേസുകളാണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്.72 വയസ്സുള്ള ഇമ്രാൻ ഖാൻ 2023 ഓഗസ്‌റ്റ് മുതൽ ലാഹോർ ജയിലിലാണ് കഴിയുന്നത്.
Pakistan government takes strong action against imran