ന്യൂഡൽഹി: അമേരിക്കയുടെ തിരിച്ചടി തീരുവ ലോകത്തു സൃഷ്ടിച്ച അനിശ്ചിതത്വങ്ങൾക്കിടയിൽ നടക്കുന്ന ജി – ഏഴ് ഉച്ചകോടിയിൽ പ്രതീക്ഷയോടെ ലോക രാജ്യങ്ങൾ. ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. യാത്ര തിരിച്ചു. രാവിലെ ന്യൂഡൽഹിയിൽ നിന്നും യാത്ര തിരിച്ച പ്രധാനമന്ത്രി ആദ്യം സൈപ്രസിലാണ് എത്തിച്ചേരുക.
ഇന്ത്യ മിഡിൽ ഈസ്റ്റ് യൂറോപ്പ് സാമ്പത്തിക ഇടനാഴി അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യും. തുർക്കിയുമായി തർക്കമുള്ള സൈപ്രസിലേക്കുള്ള യാത്ര ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള സാഹചര്യതതിൽ കൂടിയാണ് മോദി നിശ്ചയിച്ചതെന്നതും ശ്രദ്ധേയമാണ്നാളെ സൈപ്രസിൽ നിന്ന് കാനഡയിലേക്ക് പോകുന്ന നരേന്ദ്ര മോദി ഉച്ചകോടിക്കിടെ അമേരിക്കൻപ്രസിഡന്റ് ഡെ ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള കാണുമോ എന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്.
ഹർദീപ് സിംഗ് നിജ്ജറിൻറെ കൊലപാതകത്തിനു ശേഷം ഇന്ത്യ കാനഡ നയതന്ത്ര ബന്ധം വെട്ടിച്ചുരുക്കിയ ശേഷം ഇതാദ്യമായാണ് രണ്ടു രാജ്യങ്ങൾക്കും ഇടയിലെ ഉന്നതതല ചർച്ചയ്ക്ക് സാഹചര്യം ഒരുങ്ങുന്നത്.. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്ന സാഹചര്യം ജി ഏഴിൽ ഈ വിഷയ പ്രധാന ചർച്ചയാകും. രണ്ടു രാജ്യങ്ങളും ചർച്ചയിലൂടെ പ്രശ്നം തീർക്കണം എന്ന നിലപാട് ഇന്ത്യ അറിയിക്കും.
g7 country meeting