ഇസ്രയേൽ ഇറാൻ വെടിനിർത്തൽ പ്രഖ്യാപിച്ചതിനു ശേഷവും പരസ്പരം സംഘർഷം തുടർന്നതിൽ രോഷാകുലനായി പ്രസിഡന്റ് ട്രംപ്

ഇസ്രയേൽ ഇറാൻ വെടിനിർത്തൽ പ്രഖ്യാപിച്ചതിനു ശേഷവും  പരസ്പരം സംഘർഷം തുടർന്നതിൽ രോഷാകുലനായി  പ്രസിഡന്റ്  ട്രംപ്

വാഷിങ്ടൺ: ഇസ്രയേൽഇറാൻ വെടിനിർത്തൽ പ്രഖ്യാപിച്ചതിനു ശേഷവും ഇരുരാജ്യങ്ങളും പരസ്പരം സംഘർഷം തുടർന്നതിൽ രോഷാകുലനായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്.

വെടിനിർത്തലിന് പിന്നാലെ ഇസ്രയേൽ തങ്ങളെ ആക്രമിച്ചുവെന്ന് ഇറാനും ഇറാൻ തങ്ങളെ ആക്രമിച്ചുവെന്ന് ഇസ്രയേലും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് മാധ്യമങ്ങൾക്ക് മുമ്പിൽ പൊട്ടിത്തെറിച്ചത്. ഇതിൻറെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി.

രണ്ടുരാജ്യങ്ങൾ കാലങ്ങളായി പോരടിക്കുകയാണ്. അവരെന്താണ് ചെയ്യുന്നതെന്ന് അവർക്കുതന്നെ അറിയില്ലെന്ന് പറഞ്ഞ ട്രംപ് മാധ്യമങ്ങൾക്കുമുന്നിൽ അസഭ്യവാക്കുകളും പ്രയോഗിച്ചു. നേരത്തെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കൂടി ഇസ്രയേലിനെതിരേ ട്രംപ് രൂക്ഷവിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ പുതിയ ആക്രമണങ്ങൾ നടത്താൻ ഇസ്രയേൽ നീക്കം നടത്തുന്നതിനെ ട്രംപ് വിമർശിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ നിലവിൽവന്നതായി നേരത്തെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയും ഇരു രാജ്യങ്ങളും ആക്രമണം തുടരുന്നതിൽ ട്രംപ് അസ്വസ്ഥനായിരുന്നു.

‘ഇസ്രയേൽ, ആ ബോംബുകൾ ഇടരുത്. നിങ്ങൾ അങ്ങനെ ചെയ്താൽ അതൊരു വലിയ ലംഘനം (വെടിനിർത്തൽ കരാർ) ആകും. പൈലറ്റുമാരെ ഇപ്പോൾതന്നെ തിരിച്ചുവിളിക്കൂ’, തന്റെ സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിൽ ട്രംപ് പറഞ്ഞു.

ഇരുരാജ്യങ്ങളും വെടിനിർത്തൽ കരാർ ലംഘിച്ചതിൽ താൻ അസന്തുഷ്ടനാണെന്നും അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു. കരാർ അംഗീകരിച്ച് ഉടൻതന്നെ അതിൽനിന്ന് പിൻവാങ്ങിയതിൽ ഇസ്രയേലിനോട് അതൃപ്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തിയ 12 ദിവസത്തെ ഇസ്രയേൽഇറാൻ സംഘർഷത്തിൽ ചൊവ്വാഴ്ച രാവിലെയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപനം നടത്തിയത്. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായും ദയവായി അത് ആരും ലംഘിക്കരുതെന്നും ട്രംപ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.

രണ്ടുരാജ്യങ്ങൾ കാലങ്ങളായി പോരടിക്കുകയാണ്. അവരെന്താണ് ചെയ്യുന്നതെന്ന് അവർക്കുതന്നെ അറിയില്ലെന്ന് പറഞ്ഞ ട്രംപ് മാധ്യമങ്ങൾക്കുമുന്നിൽ അസഭ്യവാക്കുകളും പ്രയോഗിച്ചു. നേരത്തെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കൂടി ഇസ്രയേലിനെതിരേ ട്രംപ് രൂക്ഷവിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ പുതിയ ആക്രമണങ്ങൾ നടത്താൻ ഇസ്രയേൽ നീക്കം നടത്തുന്നതിനെ ട്രംപ് വിമർശിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ നിലവിൽവന്നതായി നേരത്തെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയും ഇരു രാജ്യങ്ങളും ആക്രമണം തുടരുന്നതിൽ ട്രംപ് അസ്വസ്ഥനായിരുന്നു.

‘ഇസ്രയേൽ, ആ ബോംബുകൾ ഇടരുത്. നിങ്ങൾ അങ്ങനെ ചെയ്താൽ അതൊരു വലിയ ലംഘനം (വെടിനിർത്തൽ കരാർ) ആകും. പൈലറ്റുമാരെ ഇപ്പോൾതന്നെ തിരിച്ചുവിളിക്കൂ’, തന്റെ സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിൽ ട്രംപ് പറഞ്ഞു.

ഇരുരാജ്യങ്ങളും വെടിനിർത്തൽ കരാർ ലംഘിച്ചതിൽ താൻ അസന്തുഷ്ടനാണെന്നും അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു. കരാർ അംഗീകരിച്ച് ഉടൻതന്നെ അതിൽനിന്ന് പിൻവാങ്ങിയതിൽ ഇസ്രയേലിനോട് അതൃപ്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തിയ 12 ദിവസത്തെ ഇസ്രയേൽഇറാൻ സംഘർഷത്തിൽ ചൊവ്വാഴ്ച രാവിലെയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപനം നടത്തിയത്. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായും ദയവായി അത് ആരും ലംഘിക്കരുതെന്നും ട്രംപ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.

വാഷിങ്ടൺ: ഇസ്രയേൽഇറാൻ വെടിനിർത്തൽ പ്രഖ്യാപിച്ചതിനു ശേഷവും ഇരുരാജ്യങ്ങളും പരസ്പരം സംഘർഷം തുടർന്നതിൽ രോഷാകുലനായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. വെടിനിർത്തലിന് പിന്നാലെ ഇസ്രയേൽ തങ്ങളെ ആക്രമിച്ചുവെന്ന് ഇറാനും ഇറാൻ തങ്ങളെ ആക്രമിച്ചുവെന്ന് ഇസ്രയേലും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് മാധ്യമങ്ങൾക്ക് മുമ്പിൽ പൊട്ടിത്തെറിച്ചത്. ഇതിൻറെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി.

രണ്ടുരാജ്യങ്ങൾ കാലങ്ങളായി പോരടിക്കുകയാണ്. അവരെന്താണ് ചെയ്യുന്നതെന്ന് അവർക്കുതന്നെ അറിയില്ലെന്ന് പറഞ്ഞ ട്രംപ് മാധ്യമങ്ങൾക്കുമുന്നിൽ അസഭ്യവാക്കുകളും പ്രയോഗിച്ചു. നേരത്തെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കൂടി ഇസ്രയേലിനെതിരേ ട്രംപ് രൂക്ഷവിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ പുതിയ ആക്രമണങ്ങൾ നടത്താൻ ഇസ്രയേൽ നീക്കം നടത്തുന്നതിനെ ട്രംപ് വിമർശിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ നിലവിൽവന്നതായി നേരത്തെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയും ഇരു രാജ്യങ്ങളും ആക്രമണം തുടരുന്നതിൽ ട്രംപ് അസ്വസ്ഥനായിരുന്നു.

‘ഇസ്രയേൽ, ആ ബോംബുകൾ ഇടരുത്. നിങ്ങൾ അങ്ങനെ ചെയ്താൽ അതൊരു വലിയ ലംഘനം (വെടിനിർത്തൽ കരാർ) ആകും. പൈലറ്റുമാരെ ഇപ്പോൾതന്നെ തിരിച്ചുവിളിക്കൂ’, തന്റെ സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിൽ ട്രംപ് പറഞ്ഞു.

ഇരുരാജ്യങ്ങളും വെടിനിർത്തൽ കരാർ ലംഘിച്ചതിൽ താൻ അസന്തുഷ്ടനാണെന്നും അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു. കരാർ അംഗീകരിച്ച് ഉടൻതന്നെ അതിൽനിന്ന് പിൻവാങ്ങിയതിൽ ഇസ്രയേലിനോട് അതൃപ്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തിയ 12 ദിവസത്തെ ഇസ്രയേൽഇറാൻ സംഘർഷത്തിൽ ചൊവ്വാഴ്ച രാവിലെയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപനം നടത്തിയത്. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായും ദയവായി അത് ആരും ലംഘിക്കരുതെന്നും ട്രംപ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.

President Trump is furious that Israel and Iran continue to clash even after the ceasefire was announced

Share Email
LATEST
Top