ടൊറാന്റോ: ഇസ്രയേൽ- ഇറാൻ യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്നതിനിടെ നിർണായകമായ ജി -സെവൻ ഉച്ചകോടി ഇന്ന് കാനഡയിൽ ആരംഭിക്കും. ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി കാനഡയിലെത്തി. സൈപ്രസ് സന്ദർശനത്തിനു ശേഷമാണ് മോദി കാനഡയിലേക്ക് എത്തിച്ചേർന്നത്. 51-ാമത് ജി സെവൻ. ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയിലെ കാൽഗറിയിലാണ് വിമാനമിറങ്ങിയത്. സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡസുമായി ചർച്ചകൾ നടത്തിയതിന് ശേഷമാണ് മോദി കാനഡയിൽ എത്തിയത് .
ജി -സെവൻ ഉച്ചക്കോഴിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി ഇതോടൊപ്പം സൈപ്രസ്, കാനഡ, ക്രൊയേഷ്യ എന്നീ രാജ്യങ്ങൾ ഉൾക്കൊള്ളുന്ന നാലുദിവസ വിദേശ പര്യടനമാണ് നടത്തുന്നത്. സൈപ്രസ് സന്ദർശനം അവിസ്മരണീയമായിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു. ആൽബെർട്ടയിലെ കനനാസ്കിസിൽ നടക്കുന്ന ജി 7 ഉച്ചകോടി. ഇസ്രായേൽ ഇറാൻ പോരാട്ടത്തിനും റഷ്യൻ – ഉക്രെയ്ൻ സംഘർഷങ്ങൾക്കും ഇടയിലാണ്. യുക്രനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയും അതിഥി നേതാക്കളിൽ ഉൾപ്പെടും.കഴിഞ്ഞ മേയിൽ പാകിസ്ഥാനിൽ നടത്തിയ ഓപ്പറേഷൻ സിന്ദൂരിനു ശേഷം പ്രധാനമന്ത്രി മോദിയുടെ ബഹുരാഷ്ട്ര വിദേശ സന്ദർശനമാണിത്. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായും ജി 7 രാജ്യങ്ങളിലെയും അതിഥി രാജ്യങ്ങളിലെയും നിരവധി നേതാക്കളുമായും അദ്ദേഹം ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ഓസ്‌ട്രേലിയ, ബ്രസീൽ, മെക്സിക്കോ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കൾ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുക്കുമെന്നാണ് സൂചനഉച്ചകോടിക്ക് ശേഷം, മോദി ക്രൊയേഷ്യയിലേക്ക് പോകും.
Prime Minister arrives in Canada for G7 summit