കുടിയേറ്റ വിരുദ്ധ റെയ്ഡിനെതിരായ പ്രതിഷേധങ്ങൾ ലോസ് ഏഞ്ചൽസിൽ നിന്ന് ന്യൂയോർക്കിലേക്കും ടെക്സസിലെ ഒന്നിലധികം നഗരങ്ങളിലേക്കും വ്യാപിച്ചു. എൽഎ, ന്യൂയോർക്ക്, അറ്റ്ലാന്റ, ചിക്കാഗോ, ഫിലാഡൽഫിയ, ഡാളസ്, ഓസ്റ്റിൻ, സാൻ ഫ്രാൻസിസ്കോ എന്നിവയുൾപ്പെടെ കുറഞ്ഞത് പത്ത് യുഎസ് നഗരങ്ങളിൽ പ്രതിഷേധങ്ങൾ പുകയുകയാണ്.
ന്യൂയോർക്കിലെ പ്രതിഷേധങ്ങൾ കൂടുതലും സമാധാനപരമാണ്, പക്ഷേ അറസ്റ്റുകൾ നടന്നതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
ടെക്സസിലും നാഷണൽ ഗാർഡിനെ വിന്യസിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യാഥാസ്ഥിതികർക്ക് ആധിപത്യമുള്ള ടെക്സസ് കാലിഫോർണിയയുടെ നേർ വിപരീതമാണ്. ഇപ്പോൾ അതിന്റെ ഗവർണർ ഗ്രെഗ് അബോട്ട്, സാൻ അന്റോണിയോയിൽ ആസൂത്രണം ചെയ്ത പ്രകടനങ്ങൾക്ക് മുന്നോടിയായി നാഷണൽ ഗാർഡുകളെ വിന്യസിക്കാൻ ഉത്തരവിടുകയായിരുന്നു.
കുടിയേറ്റ റെയ്ഡിനെതിരായ പ്രതിഷേധങ്ങൾക്കിടെയുള്ള കൊള്ളയും അക്രമവും തടയാൻ ലോസ് ഏഞ്ചൽസ് മേയർ കാരെൻ ബാസ് ഭാഗിക കർഫ്യൂ ഏർപ്പെടുത്തി.
ഡൊണാൾഡ് ട്രംപ് പ്രതിഷേധങ്ങൾ ആളിക്കത്തിക്കുകയാണെന്ന് ഒരു ടെലിവിഷൻ പരിപാടിയിൽ കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം ആരോപിച്ചു . “പരിശീലനം ലഭിച്ച അമേരിക്കൻ സൈന്യത്തെ തെരുവുകളിലേക്ക് അയയ്ക്കുന്നത് അഭൂതപൂർവമാണ്, നമ്മുടെ ജനാധിപത്യത്തിന്റെ കാതലിനെ തന്നെ ഭീഷണിപ്പെടുത്തുന്നു,” അദ്ദേഹം പറഞ്ഞു.
നേരത്തെ, ലോസ് ഏഞ്ചൽസിൽ ട്രംപ് സൈന്യത്തെ ഇറക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ന്യൂസം കോടതിയിൽ അടിയന്തര പ്രമേയം ഫയൽ ചെയ്തിരുന്നു . ഫെഡറൽ ജഡ്ജി അത് നിഷേധിക്കുകയും കേസ് വ്യാഴാഴ്ചത്തേക്ക് പരിഗണിക്കാൻ മാറ്റുകയും ചെയ്തിരുന്നു..
നോർത്ത് കരോലിനയിലെ ഒരു സൈനിക താവളത്തിൽ യുഎസ് സൈനിക അംഗങ്ങളോട് സംസാരിച്ച ട്രംപ്, പ്രതിഷേധങ്ങളെ “സമാധാനത്തിനും പൊതു ക്രമത്തിനും നേരെയുള്ള പൂർണ്ണമായ ആക്രമണം” എന്നാണഅ വിശേഷിപ്പിച്ചത്.
Protests have spread to at least 10 US cities