അമേരിക്ക ഇസ്രയേൽ പക്ഷത്ത് നിലയുറപ്പിക്കുന്നത് റഷ്യ, ചൈന രാജ്യങ്ങളെ ഇറാൻ പക്ഷത്തേക്ക് അടുപ്പിക്കും; ഇത് മഹായുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങുമോ എന്ന് ആശങ്കയോടെ ലോകം

അമേരിക്ക ഇസ്രയേൽ പക്ഷത്ത് നിലയുറപ്പിക്കുന്നത് റഷ്യ, ചൈന രാജ്യങ്ങളെ ഇറാൻ പക്ഷത്തേക്ക് അടുപ്പിക്കും; ഇത്  മഹായുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങുമോ എന്ന് ആശങ്കയോടെ ലോകം

ടെഹ്‌റാൻ: ഇറാൻ ഇസ്രായേൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇതിനിടെ ചൈനയും റഷ്യയും അവസരം കാത്തിരിക്കയാണോ എന്ന സംശയം ശക്തമായിട്ടുണ്ട്.

ഈ സംഘർഷത്തിൽ റഷ്യയുടെയും ചൈനയുടെയും നിലപാട് നിർണ്ണായകമാണ്. റഷ്യയുമായി ഇറാനു മികച്ച ബന്ധമാണുള്ളത്. യുെ്രെകയ്‌നുമായുള്ള യുദ്ധത്തിൽ റഷ്യക്ക് ഡ്രോണുകളും മറ്റ് സൈനിക സഹായങ്ങളും ഇറാൻ നൽകിയിട്ടുണ്ട്.

അതിനു പകരമായി റഷ്യയിൽ നിന്ന് സൈനിക സാങ്കേതിക വിദ്യകളും സഹായങ്ങളും ഇറാൻ പ്രതീക്ഷിക്കുന്നു. ചൈനയും ഈ സാഹചര്യത്തിൽ ഒരു സംഘർഷമുണ്ടായാൽ ഇവർ ഇറാന് പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണ നൽകാൻ സാധ്യതയുണ്ട്.

ഇറാനുമായുള്ള സംഘർഷത്തിൽ ഇസ്രയേലിന് അമേരിക്കയുടെ സൈനികവും നയതന്ത്രപരവുമായ പിന്തുണ ലഭിക്കുമെന്നത് ഉറപ്പാണ്. ട്രംപിന്റെ പല പ്രസ്താവനകളും കാര്യങ്ങൾ പിന്തുണയും കടന്ന് മുന്നോട്ട് പോകുകയാണെന്ന് ഉറപ്പിക്കുകയാണ്.

ഒരു പൂർണ യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയാണെങ്കിൽ, അമേരിക്ക ഇസ്രയേൽ പക്ഷത്ത് ശക്തമായി നിലയുറപ്പിക്കും. ഇത് റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളെ ഇറാൻ പക്ഷത്തേക്ക് കൂടുതൽ അടുപ്പിക്കുകയും ഒരു വലിയ സംഘർഷത്തിന് വഴിതുറക്കുകയും ചെയ്യും.

ഇറാൻ ഇസ്രയേൽ സംഘർഷം പശ്ചിമേഷ്യയിൽ അസ്ഥിരത വർദ്ധിപ്പിക്കുകയും ആഗോള എണ്ണവിലയെയും വ്യാപാരത്തെയും ബാധിക്കുകയും ചെയ്യും.

ചൈനയും റഷ്യയും കളത്തിലിറങ്ങിയാൽ നിലവിലെ അവസ്ഥയിൽ മൂന്നാംലോക മഹായുദ്ധം ആസന്നമായ നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

നിലവിൽ സംഘർഷം ഒഴിവാക്കാൻ നിർദേശം മുന്നോട്ടു വെച്ച ചൈന ഇറാന് ആയുധങ്ങൾ എത്തിച്ചു നൽകിയോ എന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. ചൈനയിൽ നിന്ന് മൂന്ന് കാർഗോ വിമാനങ്ങൾ തുടർച്ചയായി ഇറാനിലേക്കെത്തിയെന്ന് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇസ്രായേലുമായുള്ള സംഘർഷം കാരണം ഇറാന്റെ വ്യോമാതിർത്തി ഔദ്യോഗികമായി അടച്ചിട്ടിരിക്കുന്നതിനാൽ ചൈനീസ് കാർഗോ വിമാനങ്ങൾ ഇറാനിൽ ദുരൂഹ സാഹചര്യത്തിൽ ഇറങ്ങിയതായാണ് റിപ്പോർട്ട്.

ഇറാനിയൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് മുമ്പ് വിമാനങ്ങൾ അവയുടെ ട്രാൻസ്‌പോണ്ടറുകൾ ഓഫാക്കിയതായും ഇത് റഡാറുകൾക്കും വാണിജ്യ ട്രാക്കിംഗ് സംവിധാനങ്ങൾക്കും അദൃശ്യമായതായും ആരോപിക്കപ്പെടുന്നു. സൈനിക സാമഗ്രികൾ എത്തിക്കുന്നതിനുള്ള ഒരു രഹസ്യ ദൗത്യമാണിതെന്ന് കരുതപ്പെടുന്നു.

ഇസ്രായേലുമായുള്ള സംഘർഷത്തിനിടയിൽ ഇറാന്റെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന് വേണ്ടി സൈനിക സാമഗ്രികളോ നിയന്ത്രിത സാധനങ്ങളോ വിമാനങ്ങൾ വഹിച്ചിരുന്നതായി റിപ്പോർട്ടുണ്ട്.
ട്രാൻസ്‌പോണ്ടർ ഷട്ട്ഡൗൺ ചെയ്തതും ടെഹ്‌റാനിൽ അപ്രഖ്യാപിതമായി വിമാനങ്ങൾ ഇറക്കിയതും ഉൾപ്പെടെ ലാൻഡിംഗുകളെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകൾ ഇറാനും ചൈനയും തമ്മിലുള്ള ഏകോപനത്തെ സൂചിപ്പിക്കുന്നു.

ഇറാനിയൻ സൈനിക കേന്ദ്രങ്ങളിലും ആണവ കേന്ദ്രങ്ങളിലും ഇസ്രയേലിന്റെ ആക്രമണങ്ങളുടെ പരമ്പരയായ ഓപ്പറേഷൻ റൈസിംഗ് ലയണിനെ ചൈന പരസ്യമായി ശക്തമായി അപലപിച്ചതിനെ തുടർന്നാണ് രഹസ്യ വിമാനങ്ങൾ വരുന്നത്.

ആക്രമണങ്ങളിൽ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ ആശങ്ക പ്രകടിപ്പിക്കുകയും സംഘർഷം രൂക്ഷമാക്കുന്ന നടപടികൾക്ക് എതിരായി ബീജിംഗിന്റെ എതിർപ്പ് പ്രകടിപ്പിക്കുകയുംചെയ്തു.

‘ഇറാനെതിരെയുള്ള ഇസ്രായേലിന്റെ ആക്രമണങ്ങൾ ചൈന സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കൂടാതെ ഈ ഓപ്പറേഷന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ചൈന വളരെയധികം ആശങ്കാകുലരാണ്.’ ജിയാൻ എക്‌സിൽ പറഞ്ഞു.

സംഘർഷം രൂക്ഷമായതോടെ വഷളായിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യങ്ങളും ഇസ്രായേലി വ്യോമാതിർത്തി അടച്ചതും ചൂണ്ടിക്കാട്ടി ചൈനീസ് പൗരന്മാർക്ക് തെൽ അവീവിലെ ചൈനീസ് എംബസി ഒഴിപ്പിക്കൽ നിർദേശവും നൽകിയിരുന്നു.

ഇറാനുമായി തന്ത്രപരമായ സഹകരണമുളള രാജ്യങ്ങളിലൊന്നാണ് ചൈന. സംഘർഷം ചൈനീസ് പ്രതിരോധ ഉപകരണങ്ങളുടെ ആവശ്യകത വർധിപ്പിക്കുമെന്ന ഊഹാപോഹങ്ങൾക്കിടയിൽ ഇന്ന് ചൈനീസ് പ്രതിരോധ ഓഹരികൾ വലിയ മുന്നേറ്റമാണ് നടത്തിയത്.

America’s support for Israel will bring Russia and China closer to Iran; the world is worried that this could lead to a major conflict and lead to a major war.

Share Email
LATEST
More Articles
Top