ഇസ്രയേൽ ഇറാന്റെ യുറേനിയം സമ്പുഷ്‌ടീകരണ കേന്ദ്രം ആക്രമിക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

ഇസ്രയേൽ  ഇറാന്റെ  യുറേനിയം സമ്പുഷ്‌ടീകരണ കേന്ദ്രം ആക്രമിക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

വാഷിംഗ്ടൺ: ഇസ്രയേൽ വ്യോമാക്രമണത്തിൽ ഇറാനിൽ വ്യാപക നാശങ്ങൾ വിതച്ചതിന്റെ തീവ്രത വെളിപ്പെടുത്തുന്ന ഉപഗ്രഹചിത്രങ്ങൾ പുറത്ത്. നതാൻസിലുള്ള ഇറാന്റെ യുറേനിയം സമ്പുഷ്‌ടീകരണ കേന്ദ്രത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണ ദൃശ്യങ്ങളാണ് മാക്സർ ടെക്നോളജിയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്.

ഈ വർഷം ആദ്യവും ഇന്നലെയും നടത്തിയ ആക്രമണ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇറാന്റെ ആണവപദ്ധതികൾക്കു നേരെയാണ് റൈസിങ് ലയൺ എന്ന പേരിൽ ഇസ്രയേൽ ആക്രമണം തുടരുന്നത്. ഇറാന്റെ തിരിച്ചടിയിൽ ഇസ്രയേലിൽ ആറുപേർ മരിച്ചു. നിരവധിപേർക്ക് പരുക്കേറ്റു..അണുബോംബ് ഉൾപ്പെടെ സൈനിക ആവശ്യങ്ങൾക്കാണ് ഇറാൻ ആണവപദ്ധതിയുമായി മുന്നോട്ടുപോകുന്നതെന്നാണ് ഇസ്രയേൽ ആരോപണം.

ഊർജോൽപാദനം ഉൾപ്പെടെ സമാധാനപരമായ ആവശ്യങ്ങൾക്കാണ് അണുശക്തി പ്രയോജനപ്പെടുത്തുന്നതെന്ന് ഇറാന്റെ അവകാശ വാദം. ഇസ്രയേൽ അടക്കമുള്ള രാജ്യങ്ങൾ ഇതു മുഖവിലയ്ക്കെടുക്കുന്നില്ല.ഇറാൻ തങ്ങളുടെ പരിശോധകരുമായി സഹകരിക്കുന്നില്ലെന്ന് രാജ്യാന്തര ആണവോർജ ഏജൻസി (ഐഎഇഎ)യുടെ ബോർഡ് ഓഫ് ഗവേണേഴ്‌സ് കുറ്റപ്പെടുത്തിയിരുന്നു. രാജ്യത്തെ മൂന്നാമത് ആണവസമ്പുഷ്ട‌ീകരണ കേന്ദ്രം ഉടൻ ആരംഭിക്കുമെന്നും പഴയ സെൻട്രിഫ്യൂജുകൾ മാറ്റി സ്‌ഥാപിക്കുമെന്നുമുള്ള പ്രഖ്യാപനമായിരുന്നു ഇറാന്റെ മറുപടി.

Satellite images show Israel attacking Iran’s uranium enrichment facility

Share Email
Top