ഓസീസിനെ വീഴ്ത്തി ലോക ടെസ്റ്റ് രാജാക്കന്മാരായി ദക്ഷിണാഫ്രിക്ക

ഓസീസിനെ വീഴ്ത്തി ലോക ടെസ്റ്റ് രാജാക്കന്മാരായി ദക്ഷിണാഫ്രിക്ക

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം ചൂടി ദക്ഷിണാഫ്രിക്ക. ലോര്‍ഡ്‌സില്‍ നടന്ന ഫൈനലില്‍ കരുത്തരായ ഓസ്‌ട്രേലിയയെ 5 വിക്കറ്റിന് തോല്‍പ്പിച്ചാണ് ടെംബ ബാവുമയുടെയും സംഘത്തിന്റെയും കിരീട ധാരണം. ഫൈനലില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 282 റണ്‍സ് വിജയലക്ഷ്യം 5 വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക മറികടക്കുകയായിരുന്നു

27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദക്ഷിണാഫ്രിക്ക ഒരു ഐസിസി കിരീടത്തില്‍ മുത്തമിടുന്നത്. 1998 ലായിരുന്നു അവര്‍ അവസാനമായി ഐസിസി ട്രോഫി സ്വന്തമാക്കിയത്. 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദക്ഷിണാഫ്രിക്ക ഒരു ഐസിസി കിരീടത്തില്‍ മുത്തമിടുന്നത്. 1998-ലായിരുന്നു അവര്‍ അവസാനമായി ഐസിസി ട്രോഫി സ്വന്തമാക്കിയത്. ബംഗ്ലാദേശില്‍ നടന്ന ഐസിസി നോക്കൗട്ട് ട്രോഫി വിജയിച്ച ശേഷം 27 വര്‍ഷങ്ങള്‍ക്കിപ്പുറം ദക്ഷിണാഫ്രിക്കയുടെ ഷെല്‍ഫിലേക്ക് മറ്റൊരു ഐസിസി കിരീടം കൂടി.

ഫൈനല്‍ ഇങ്ങനെ: ലോര്‍ഡ്‌സില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒന്നാമിന്നിങ്‌സില്‍ ഓസ്‌ട്രേലിയ 212 റണ്‍സിന് പുറത്തായി. 72 റണ്‍സ് നേടിയ വെബ്സ്റ്ററായിരുന്നു ടീമിന്റെ ടോപ് സ്‌കോറര്‍. 66 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തും ഓസ്‌ട്രേലിയന്‍ നിരയില്‍ തിളങ്ങി. ദക്ഷിണാഫ്രിക്കക്ക് വേണ്ടി കഗിസോ റബാദ അഞ്ച് വിക്കറ്റുകളും, മാര്‍ക്കോ ജാന്‍സന്‍ മൂന്ന് വിക്കറ്റുകളും നേടി.

ക്ഷിണാഫ്രിക്കയും ഒന്നാമിന്നിങ്‌സില്‍ തകര്‍ന്നു. പാറ്റ് കമ്മിന്‍സ് ആറ് വിക്കറ്റുകളെടുത്ത് തിളങ്ങിയപ്പോള്‍ 138 റണ്‍സിന് അവര്‍ ഓളൗട്ടായി. ഇതോടെ ഓസീസ് 74 റണ്‍സിന്റെ സുപ്രധാന ലീഡ് സ്വന്തമാക്കി. മികച്ച ലീഡുമായി രണ്ടാമിന്നിങ്‌സില്‍ ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ വീണ്ടും തകര്‍ച്ച നേരിട്ടു. 73 റണ്‍സ് എടുക്കുന്നതിനിടെ ഏഴ് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും വാലറ്റത്തിന്റെ പോരാട്ടം ടീം സ്‌കോര്‍ 207 ല്‍ എത്തിച്ചു. 58 റണ്‍സെടുത്ത് പുറത്താകാതെ നിന്ന മിച്ചല്‍ സ്റ്റാര്‍ക്കായിരുന്നു ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. ദക്ഷിണാഫ്രിക്കക്ക് വേണ്ടി റബാദ നാല് വിക്കറ്റുകള്‍ നേടി.

282 റണ്‍സായിരുന്നു മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം. 70 റണ്‍സിന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ടെംബ ബാവുമയും ഐഡന്‍ മാര്‍ക്രവും ചേര്‍ന്നുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കയെ ഡ്രൈവിങ് സീറ്റില്‍ എത്തിച്ചു. 66 റണ്‍സെടുത്ത ബാവുമ പിന്നീട് പുറത്തായെങ്കിലും ക്രീസില്‍ പാറ പോലെ ഉറച്ചു നിന്ന മാര്‍ക്രം ടീമിനെ ചരിത്ര വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

വിജയത്തിന് ആറ് റണ്‍സ് അകലെ മാര്‍ക്രം പുറത്തായെങ്കിലും ഡേവിഡ് ബെഡിങ്ഹാമും (21*), കൈല്‍ വെറെയ്‌നും (7-നോട്ടൗട്ട്) ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങള്‍ വരാതെ ദക്ഷിണാഫ്രിക്കയെ ചരിത്ര വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്ന് കെട്ടഴിച്ച മാര്‍ക്രം, 207 പന്തില്‍ 14 ബൗണ്ടറികളുടെ സഹായത്തോടെയാണ് 136 റണ്‍സ് നേടിയത്.

South Africa win World Test Championship against Australia

Share Email
Top