മലപ്പുറം: പി.വി അന്‍വര്‍ രാജി വെച്ചതിനെ തുടര്‍ന്നു നിലമ്പൂരില്‍ വരുന്ന ഉപതെരഞ്ഞടുപ്പില്‍ പോരാട്ടത്തിന് 10 പേര്‍. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെയാണ് മത്സര രംഗത്തുള്ളവരെക്കുറിച്ചുള്ള ചിത്രം തെളിഞ്ഞത്. ആകെ നല്കിയ നാമനിര്‍ദേശ പത്രികയില്‍ പി.വി അന്‍വറിന്റെ അപരന്‍ ഉള്‍പ്പെടെ നാലുപേര്‍ പത്രിക പിന്‍വലിച്ചു..
അന്‍വര്‍ മത്സര രംഗത്തു നിന്നും പിന്‍മാറുമെന്നുള്ള പ്രചാരണം അസ്ഥാനത്തായി. ഇന്നു അന്‍വര്‍ തന്റെ പ്രചാരണം ശക്തമാക്കി. യുഡിഎഫില്‍ നിന്ന് ആര്യാടന്‍ ഷൗക്കത്ത്, എല്‍ഡിഎഫില്‍ നിന്നും എം. സ്വരാജ്, ബിജെപി സ്ഥാനാര്‍ഥി അഡ്വ. മോഹന്‍ ജോര്‍ജ്, സ്വതന്ത്രനായി പി.വി അന്‍വര്‍ എന്നിവരാണ് പോരാട്ടത്തില്‍ സജീവമായുള്ളത്.
ഇതില്‍ യുഡിഎഫ് എല്‍ഡിഎഫ് രാഷ്ട്രീയ പോരാട്ടത്തിനാണ് നിലമ്പൂര്‍ സാക്ഷ്യം വഹിക്കുകയെന്നാണ് സൂചനകള്‍. അന്‍വര്‍ ഫാക്ടര്‍ ഏതു തരത്തില്‍ നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ ബാധിക്കുമെന്നു ഫലം വരുന്നതു വരെ കാത്തിരിക്കണം. മുന്നണികളുടെ അഭിമാന പ്രശ്നമായതിനാൽ പോരാട്ടം അതിശക്തമാകുമെന്നുറപ്പ്.