ട്രംപ്  ഗോള്‍ഡ് കാര്‍ഡ് കുടിയേറ്റ പദ്ധതി ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഗുണകരമെന്നു അമേരിക്കന്‍ വാണിജ്യ സെക്രട്ടറി

ട്രംപ്  ഗോള്‍ഡ് കാര്‍ഡ് കുടിയേറ്റ പദ്ധതി ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഗുണകരമെന്നു അമേരിക്കന്‍ വാണിജ്യ സെക്രട്ടറി

വാഷിംഗ്ടണ്‍:  അഞ്ചു മില്യണ്‍ ഡോളര്‍ മുടക്കിയുള്ള ട്രെംപ് ഗോള്‍ഡ് കാര്‍ഡ് പദ്ധതി ഇന്ത്യന്‍ സംരഭകര്‍ക്ക് സുവര്‍ണാവസരമാണ് തുറന്നു നല്കുന്നതെന്നു അമേരിക്കന്‍ വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലട്ട്‌നിക്. യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ട്ണര്‍ഷിപ്പ് ഫോറത്തില്‍ പ്രസംഗിക്കവെയാണ് ലട്ട്‌നിക് ഇത്തരത്തില്‍ പ്രതികരിച്ചത്.


പുതിയ കുടിയേറ്റ പദ്ധതിയിലൂടെ ഇന്ത്യയില്‍ നിന്നുള്ള നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും രണ്ട് ശക്തമായ സമ്പദ് വ്യവസ്ഥകളെ ബന്ധിപ്പിക്കാനുള്ള സുവര്‍ണ അവസരമാണ് ലഭിക്കുക.  ട്രംപ് ഗോള്‍ഡ് കാര്‍ഡ് വഴി അഞ്ച് മില്യണ്‍ ഡോളര്‍ നിക്ഷേപിച്ച് വ്യക്തികള്‍ക്ക് താമസാനുമതി നേടാം. ആഗോള ബിസിനസില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള രധനികരായ  ആളുകളുടെ  എണ്ണം ഇന്ത്യയില്‍ വര്‍ധിച്ചുവരുന്നതിനാല്‍ ഈ പദ്ധതി ഇന്ത്യയില്‍ പ്രത്യേകിച്ചും പ്രാധാന്യം നേടുമെന്ന് ലട്ട്‌നിക് പറഞ്ഞു.
ഗ്രീന്‍ കാര്‍ഡ് പോലെ, സമ്പന്നരായ വിദേശികള്‍ക്ക് ഉയര്‍ന്ന നിരക്കില്‍ അമേരിക്കയില്‍ സ്ഥിരതാമസം നേടാന്‍ ഇത് അവസരം നല്‍കും.

അമേരിക്കയിലേക്കുള്ള സാധാരണ കുടിയേറ്റ രീതി മാറിക്കൊണ്ടിരിക്കുകയാണെന്ന് താന്‍ കരുതുന്നതായും  കുടിയേറ്റ പദ്ധതിയെക്കുറിച്ച് ലട്ട്‌നിക് വിശദീകരിച്ചു. ട്രംപ് കാര്‍ഡ് വരുന്നതോടെ അമേരിക്കയിലേക്ക് വരാനുള്ള ആളുകള്‍ക്ക് വലിയ അവസരം സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു.
അമേരിക്കയിലെ ഇന്ത്യന്‍ സംരംഭകര്‍ വന്‍ വിജയം നേടിയ ചരിത്രമാണുള്ളത്.  വമ്പന്‍ അമേരിക്കന്‍ കമ്പനികളെ നയിക്കുന്നത് ഇന്ത്യയില്‍ നിന്നുള്ളവരാണ്. അവര്‍ മികച്ച സംരംഭകരും മികച്ച വ്യവസായികളും വിദ്യാസമ്പന്നരുമാണെന്നും ലട്ട്്‌നിക്  പറഞ്ഞു.ഗ്രീന്‍ കാര്‍ഡിനു തുല്യമായതാണ് ട്രംപ് ഗോള്‍ഡ് കാര്‍ഡെന്നും അദ്ദേഹം പറഞ്ഞു.

Share Email
Top