ഇന്ത്യ-പാക്ക് സംഘര്‍ഷം അവസാനിപ്പിച്ചതിന് തനിക്ക് നൊബേല്‍ സമ്മാനം ലഭിക്കില്ലെന്ന് ട്രംപ്

ഇന്ത്യ-പാക്ക് സംഘര്‍ഷം അവസാനിപ്പിച്ചതിന് തനിക്ക് നൊബേല്‍ സമ്മാനം ലഭിക്കില്ലെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇന്ത്യയും- പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിച്ചതിന് തനിക്ക് നൊബേല്‍ സമ്മാനം ലഭിക്കില്ലെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ-പാക്ക് സംഘര്‍ഷം പരിഹരിച്ചതില്‍ ഇടപെട്ട ട്രംപിന് നൊബേല്‍ സമ്മാനം നല്കണമെന്ന നിര്‍ദേശം പാക്കിസ്ഥാന്‍ മുന്നോട്ടു വെച്ചിരുന്നു. ഇതിന് പ്രതികരണമായാണ് ട്രംപ് തന്റെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ ട്രൂത്തില്‍ ഇത്തരത്തില്‍ കുറിച്ചത്.

ഇന്ത്യ-പാക്ക് സംഘര്‍ഷം പരിഹരിക്കാന്‍ താന്‍ ഇപെട്ടുവെന്നുള്ള മുന്‍ നിലപാട് ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയാണ് ഇതിലൂടെ ട്രംപ് ചെയ്തത്. ആരുടേയും മധ്യസ്ഥതയിലല്ല മറിച്ച് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സംഘര്‍ഷം അവസാനിപ്പിച്ചടതെന്നാണ് ഇന്ത്യയുടെ നിലപാട്. ഈ നിലപാടിന് വ്യത്യസ്തമായ നീക്കമാണ് അമേരിക്കന്‍ പ്രസിഡന്റ് തുടര്‍ച്ചയായി നടത്തുന്നത്.
‘ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം നിര്‍ത്തിയതിന് എനിക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കില്ല… ഞാന്‍ എന്ത് ചെയ്താലും എനിക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കില്ല,’ ട്രംപ് പറഞ്ഞു. പാകിസ്ഥാനുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഒരു ഘട്ടത്തിലും യുഎസ് ഭരണകൂടവുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.

താന്‍ നൊബേല്‍ സമ്മാനത്തിന് അര്‍ഹനാണെന്ന് ട്രംപും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ”എനിക്ക് അത് നാലോ അഞ്ചോ തവണ നൊബേല്‍ പുരസ്‌കാരം ലഭിക്കേണ്ടതായിരുന്നു, അവര്‍ എനിക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കില്ല, കാരണം അവര്‍ അത് ലിബറലുകള്‍ക്ക് മാത്രമേ നല്‍കുന്നുള്ളൂ.’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.


Trump says he won’t get Nobel Prize for ending India-Pakistan conflict

Share Email
Top