അമേരിക്കന്‍ ആക്രമണം : ആണവ വികരണചോര്‍ച്ചയില്ലെന്ന് ഇറാന്‍

അമേരിക്കന്‍ ആക്രമണം : ആണവ വികരണചോര്‍ച്ചയില്ലെന്ന് ഇറാന്‍

ടെഹ്‌റാന്‍: ഇറാന്‍റ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിനു ശേഷം ആണവ വികരണ ചോര്‍ച്ചകള്‍ ഉണ്ടായിട്ടില്ലെന്നു ഇറാന്‍. ഇറാന്‍ ആണവോര്‍ജ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്.
വ്യോമാക്രമണത്തിന് ശേഷം റേഡിയോ ആക്ടീവ് മലിനീകരണത്തിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്ന് ഇറാന്‍ ആണവോര്‍ജ്ജ ഏജന്‍സി അറിയിച്ചതായി ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അമേരിക്ക ലക്ഷ്യമിട്ട ഇടങ്ങളില്‍ റേഡിയേഷന്‍ ചോര്‍ച്ചയുണ്ടായിട്ടില്ലെന്നും രാജ്യത്തിന്റെ ആണവ പദ്ധതി നിര്‍ത്തലാക്കില്ലെന്നും ഏജന്‍സി അറിയിച്ചു.
അമേരിക്കന്‍ ആക്രമണം രാജ്യാന്തരനിയമങ്ങളുടെ ലംഘനമാണെന്നും രാജ്യതാത്പര്്യം സംരക്ഷിക്കാന്‍ പ്രതിജ്ഞാബന്ധമാണെന്നും ഏജന്‍സി വ്യക്തമാക്കി.

ആക്രമണങ്ങളെ അപലപിക്കാനും സമാധാനപരമായ ആണവ വികസനത്തിനുള്ള ഇറാന്റെ അവകാശത്തെ പിന്തുണയ്ക്കാനും ഉദ്യോഗസ്ഥര്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.

ഇറാനിലെ മൂന്നു പ്രധാന ആണവ കേന്ദ്രങ്ങളിലാണ് അമേരിക്കന്‍ സൈന്യം വ്യോമാക്രമണം നടത്തിയത്.
ഫോര്‍ഡോ, നതാന്‍സ്, എസ്ഫഹാന്‍ എന്നിവിടങ്ങളിലാണ് യുഎസ് ആക്രമണം നടത്തിയത്. യുഎസ് വ്യോമസേനയുടെ ബി-2 സ്പിരിറ്റ് സ്റ്റെല്‍ത്ത് ബോംബറുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ വന്‍ നാശമുണ്ടായെന്നായിരുന്നു ട്രംപിന്റെ അവകാശവാദം. ഇതിനു പിന്നാലെയാണ് ആണവ വികരണം ഉള്‍പ്പെടെയുള്ളവ സംഭവിച്ചിട്ടില്ലെന്നു വ്യക്തമാക്കിയത്.

US attack: Iran says no nuclear weapons leak
Share Email
Top