ജനുവരിയിൽ വൈറ്റ് ഹൗസിൽ അധികാരമേറ്റ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തൊനൊരു സമാധാന ദൂതനായിരിക്കും എന്ന് സ്വയം പ്രഖ്യാപിക്കുകയുണ്ടായി. അതേ ട്രംപ് നേരിട്ടറങ്ങി ഇറാനെ ആക്രമിച്ച കാഴ്ചയാണ് ലോകം കണ്ടത്. പശ്ചിമേഷ്യയിൽ ഇസ്രയേൽ- പലസ്തീൻ യുദ്ധം ട്രംപ് അവസാനിപ്പിക്കും എന്നു പ്രതീക്ഷിച്ചവരുടെ മുന്നിൽ അതി ക്രൂര യുദ്ധത്തിന്റെ കൊടിയേറ്റം നടത്തി, സ്വയം പങ്കാളിയാവുകയാണ് ചെയ്തത്.
അമേരിക്കൻ സൈന്യം ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങൾ ആക്രമിച്ചതായി സോഷ്യൽ മീഡിയയിൽ അറിയിച്ച് വെറും രണ്ട് മണിക്കൂറിനുള്ളിൽ വൈറ്റ് ഹൗസിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത ട്രംപ്, ആക്രമണം “അതിശയകരമായ വിജയമായിരുന്നു” എന്ന് അവകാശപ്പെട്ടു. ഇറാനോട് യുദ്ധം അവസാനിപ്പിക്കാനും ശാശ്വതമായ സമാധാനത്തിന്റെ വഴിയിലേക്ക് വരാനും ട്രംപ് ആഹ്വാനം ചെയ്തു. അങ്ങനെ സംഭവിക്കുന്നില്ലെങ്കിൽ കൂടുതൽ രൂക്ഷമായ ആക്രമണങ്ങൾ പ്രതീക്ഷിക്കണമെന്ന് ഭീഷണിയും മുഴക്കി.
എന്നാൽ തങ്ങളുടെ ഫോർഡോ ആണവ കേന്ദ്രത്തിന് ചെറിയ നാശനഷ്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്ന് ഇറാൻ അവകാശപ്പെട്ടു. ഇറാനാണോ അമേരിക്കയാണോ ശരി എന്ന് കാലം തെളിയിക്കേണ്ടിയിരിക്കുന്നു.
ട്രംപിൻ്റെ വീരസ്യം പറച്ചിലുകൾക്ക് അപ്പുറം ഇറാനിൽ തുടർച്ചയായ അമേരിക്കൻ സൈനിക ഇടപെടൽ ഉണ്ടായാൽ അത് യുഎസിനും പശ്ചിമേഷ്യക്കും ലോകത്തിനു തന്നെയും ഏറ്റവും മോശം അവസ്ഥയുണ്ടാക്കുമെന്ന് ഉറപ്പാണ്. സംഘർഷം രൂക്ഷമാക്കാനുള്ള അമേരിക്കൻ തീരുമാനത്തിന്റെ ഫലമായി ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇറാൻ തിരിച്ചടിച്ചാൽ അമേരിക്ക പ്രതികരിക്കാൻ നിർബന്ധിതരായേക്കാം.
ഈ ആഴ്ച ആദ്യം ഇറാൻ “നിരുപാധികം കീഴടങ്ങണം” എന്ന ആവശ്യപ്പെട്ടതോടെ അതേ നാണയത്തിൽ ഇറാനും യുദ്ധവെല്ലുവിളികൾ മുഴക്കാൻ ആരംഭിച്ചു. അത്തരം സാഹചര്യം ചർച്ച ,സമവായം തുടങ്ങിയവയ്ക്ക് വെല്ലുവിളിയായി. അങ്ങനെയത് ഏതാനും നേതാക്കളുടെ നിയന്ത്രണത്തിനും ഭാവനകൾക്കും അപ്പുറത്തേക്ക് വികസിച്ചു.
വ്യാഴാഴ്ച, ഡൊണാൾഡ് ട്രംപ് ഇറാനികൾക്ക് രണ്ടാഴ്ചത്തെ സമയപരിധി നൽകി, പക്ഷേ അത് വെറുതെയായിരുന്നു. – വെറും രണ്ട് ദിവസം. ശനിയാഴ്ച രാത്രി, യുഎസ് പ്രസിഡന്റ് താൻ ഇറാനെ ആക്രമിച്ചതായി പ്രഖ്യാപിച്ചു. രണ്ടാഴ്ച എന്ന സമയ പരിധിയുടെ കണക്ക് പറഞ്ഞത് എന്തിനായിരുന്നു? ട്രംപിന്റെ നിയുക്ത സമാധാന വക്താവ് സ്റ്റീവ് വിറ്റ്കോഫിന്റെ നേതൃത്വത്തിൽ തിരശ്ശീലയ്ക്ക് പിന്നിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതിനാലാണോ ആക്രമണം ഉണ്ടായത് ?
ആക്രമണങ്ങൾക്ക് തൊട്ടുപിന്നാലെ,തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലും ടെലിവിഷൻ പ്രസംഗത്തിലും ട്രംപ് സമാധാനത്തിനായി ആഹ്വാനം ചെയ്തു. എന്നിരുന്നാലും,ഇറാനിൽ ഇനിയും ആയുധങ്ങൾ ഇപ്പോഴും ആയുധങ്ങളുണ്ട്. കാര്യങ്ങൾ വേഗത്തിൽ കുഴപ്പത്തിലായേക്കാം. ഇറാൻ എന്തു ചെയ്യുന്നു എന്ന് ലോകം കാത്തിരിക്കുകയാണ്. ലോകത്തിനു മുന്നിൽ അപമാനിതരായ അവർ ആയുധം കൊണ്ടും നയതന്ത്രം കൊണ്ടും എന്തൊക്കെ കുഴപ്പങ്ങൾ സൃഷ്ടിക്കുമെന്ന് കാത്തിരുന്നു കാണാം. ഇസ്രയേൽ ബോംബുകൾ വീണിട്ടും ചർച്ചയിൽ വഴങ്ങാത്ത ഒരു രാജ്യം ഇത്ര വലിയൊരു ആക്രമണത്തെ തുടർന്ന് വഴങ്ങും എന്ന് ചിന്തിക്കാൻ വയ്യ.
യുഎസിന്റെ നടപടി ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കുകകൂടി ചെയ്തതോടെ ഏതു നിമിഷവും ഒരു പ്രത്യാക്രമണം നടന്നേക്കാമെന്ന ആശങ്കയിലാണ് ലോകം.
പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങള്‍ക്കുനേരെ ഇറാന്‍ ആക്രമണം നടത്താനുള്ള സാധ്യത വളരെയേറെയാണെന്ന് വിലയിരുത്തപ്പെടുന്നു. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ യുഎസിനുള്ള വിവിധ സൈനിക താവളങ്ങളിലായി നാല്‍പതിനായിരത്തോളം സൈനികരും നിരവധി യുദ്ധക്കപ്പലുകളുമുണ്ട്. യുഎസ് മിലിട്ടറി സെന്‍ട്രല്‍ കമാന്‍ഡിന് (CENTCOM) കീഴിലാണ് ഇവ. ഖത്തറിലെ അല്‍ ഉദൈദ് എയര്‍ ബേസ്, ബഹ്‌റൈനിലെ യുഎസ് നാവികസേന അഞ്ചാം കപ്പല്‍ വ്യൂഹത്തിന്റെ താവളം, ഇറാഖിലെ അല്‍ അസദ് എയര്‍ ബേസ്, ഹരീര്‍ എയര്‍ ബേസ്, ദക്ഷിണ സിറിയയിലെ അല്‍ ടാന്‍ഫ് ഗാരിസണ്‍ സൈനിക താവളം, കുവൈത്തിലെ അലി അല്‍-സാലെം എയര്‍ ബേസ്, യുഎഇയിലെ അല്‍ ദഫ്ര എയര്‍ ബേസ് എന്നിവയൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു.
യുഎസ് ആക്രമണം ഒരു ഏകപക്ഷീയ വിജയമെന്ന് ട്രംപ് പറയുന്നുണ്ടെങ്കിലും അങ്ങനെയല്ലെങ്കിൽ, വീണ്ടും ആക്രമണ – പ്രത്യാക്രമണങ്ങൾ ആവർത്തിക്കും. അങ്ങനെയെങ്കിൽ ട്രംപിന് അമേരിക്കയിൽ നിന്നു തന്നെ വലിയ എതിർപ്പ് നേരിടേണ്ടി വരും. ഇറാനെതിരായ യുഎസ് ആക്രമണത്തിന്റെ സാധ്യതയെ കുറിച്ച് സംസാരിച്ചപ്പോൾ തന്നെ ഡെമോക്രാറ്റുകളിൽ നിന്ന് മാത്രമല്ല, ട്രംപിന്റെ സ്വന്തം “അമേരിക്ക ഫസ്റ്റ്” പ്രസ്ഥാനത്തിൽ നിന്നും രൂക്ഷമായ വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു.
ഈ ആക്രമണം ഈ ഒറ്റത്തവണകൊണ്ട് അവസാനിക്കുകയാണെങ്കിൽ ട്രംപിന് തന്റെ അടിത്തറയ്ക്കുള്ളിലെ ഭിന്നതകൾ പരിഹരിക്കാൻ കഴിഞ്ഞേക്കും. എന്നാൽ അത് യുഎസിനെ ഒരു വലിയ സംഘർഷത്തിലേക്ക് വലിച്ചിഴച്ചാൽ, പ്രസിഡന്റിന് വലിയ എതിർപ്പ് നേരിടേണ്ടി വരും എന്ന് ഉറപ്പ്.
തന്റെ ആദ്യ പ്രസിഡന്റ് കാലയളവിൽ പുതിയ യുദ്ധങ്ങൾ തുടങ്ങില്ലെന്ന് വീമ്പിളക്കുകയും കഴിഞ്ഞ വർഷം പ്രചാരണ വേളയിൽ രാജ്യത്തെ വിദേശ സംഘർഷങ്ങളിലേക്ക് തള്ളിവിട്ട ജോ ബൈഡനെ പതിവായി ആക്ഷേപിക്കുകയും ചെയ്ത ട്രംപിൻ്റെ ശനിയാഴ്ചത്തെ നീക്കം അദ്ദേഹത്തിന്റെ തന്നെ വാക്കുകളുടെ വില ഇല്ലാതാക്കി കളഞ്ഞു.
ട്രംപ് ഒരു നീക്കം നടത്തിയിരിക്കുന്നു. ഇനി എന്തു സംഭവിക്കും എന്നത് അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള കാര്യമേയല്ല. അത് കാത്തിരുന്നു കാണാം.
Did Trump play a gambling game What will happen next