ന്യൂയോർക്ക്: ആണവായുധ ഭീതി ഉന്നയിച്ചാണ് ഇസ്രയേൽ ഇറാനെ ആക്രമിച്ചത്. എന്നാൽ, ആണവായുധമുണ്ടാക്കാന്‍ ഇറാന് ഏറ്റവും കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും വേണ്ടിവരുമെന്നും ഇപ്പോഴത്തെ ഈ ഭീതി അനാവശ്യമാണെന്നും യുഎസ് ഇന്റലിജൻസ് റിപ്പോര്‍ട്ടുകള്‍. ഇറാൻ ആണവായുധം സജീവമായി ലക്ഷ്യമിടുന്നില്ലെന്ന് മാത്രമല്ല, ആണവായുധ നിർമ്മാണം പൂർത്തിയാക്കാൻ അവർ മൂന്ന് വർഷം വരെയെടുക്കുമെന്നും ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാൻ്റെ ഭൂമിക്കടിയിലുള്ള പരീക്ഷണകേന്ദ്രങ്ങളെ ഇസ്രയേൽ മിസൈലുകൾക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇപ്പോഴത്തെ ആക്രമണത്തിന്റെ തോതനുസരിച്ച് മാസങ്ങൾക്കകം ഇറാന് കേടുപാടുകൾ പരിഹരിക്കാന്‍ കഴിഞ്ഞേക്കും.
യുറേനിയം സമ്പുഷ്ടമാക്കാൻ ആവശ്യമായ സെൻട്രിഫ്യൂജുകൾ സ്ഥാപിച്ചിരിക്കുന്ന നാതാൻസിലെ കേന്ദ്രത്തിന് ഇസ്രയേൽ കാര്യമായ നാശം വരുത്തിയപ്പോഴും, ഫോർഡോയിലെ സമ്പുഷ്ടീകരണ കേന്ദ്രത്തിന് കാര്യമായ ഒന്നും സംഭവിച്ചിട്ടില്ല. അമേരിക്കൻ ആയുധങ്ങളുടെ സഹായമില്ലാതെ ഇസ്രയേലിന് തനിച്ച് ഈ കേന്ദ്രം തകർക്കാൻ കഴിയില്ലെന്നും നിരീക്ഷണമുണ്ട്. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (IAEA) ഒമ്പത് അണു ബോംബുകൾ നിർമ്മിക്കാൻ പര്യാപ്തമായ യുറേനിയം ഇറാൻ ശേഖരിച്ചിട്ടുണ്ടെന്ന് സൂചന നല്‍കിയതിന് പിന്നാലെയാണ് ഇസ്രായേൽ ആക്രമണങ്ങൾ അഴിച്ചുവിട്ടത്.
US intelligence report says Iran will need at least 3 years to build nuclear weapons