ഇറാനിൽ നടക്കുന്ന ഇസ്രായേൽ ആക്രമണത്തിൽ അമേരിക്കയും പങ്കു ചേർന്നേക്കുമെന്ന് സുചന; അമേരിക്കയുടെ വിമാനവാഹിനി കപ്പലും ഇറാൻ ലക്ഷ്യമാക്കി നീങ്ങി; അടുത്ത ആഴ്ച നിർണായകം

ഇറാനിൽ നടക്കുന്ന ഇസ്രായേൽ ആക്രമണത്തിൽ അമേരിക്കയും പങ്കു ചേർന്നേക്കുമെന്ന് സുചന; അമേരിക്കയുടെ വിമാനവാഹിനി കപ്പലും ഇറാൻ ലക്ഷ്യമാക്കി നീങ്ങി; അടുത്ത ആഴ്ച നിർണായകം

ന്യൂയോർക്ക്: അടുത്ത ആഴ്ച തന്നെ ഇറാനിൽ നടക്കുന്ന ഇസ്രായേൽ ആക്രമണത്തിൽ അമേരിക്കയും പങ്കു ചേർന്നേക്കും. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ, അമേരിക്കയുടെ 30 ടാങ്കർ എയർക്രാഫ്റ്റുകൾ യൂറോപ് ലക്ഷ്യമാക്കി കുതിച്ചിട്ടുണ്ട്.

ബോംബറുകൾക്കും ഫൈറ്റർ ജെറ്റുകൾക്കും ഇന്ധനം നിറയ്ക്കാനും മറ്റുമാണ് ടാങ്കർ എയർക്രാഫ്റ്റുകൾ ഉപയോഗിക്കുക. ബുധനാഴ്ച ഒരു ബാച്ച് കൂടി പുറപ്പെട്ടു.

ദക്ഷിണ ചൈന കടലിൽ നങ്കൂരമിട്ടിരുന്ന അമേരിക്കയുടെ യു.എസ്.എസ് നിമിറ്റ്‌സ് എന്ന വിമാനവാഹിനി കപ്പലും ഇറാൻ ലക്ഷ്യമാക്കി നീങ്ങിയിട്ടുണ്ട്.

ഈ നീക്കങ്ങൾക്ക് അകമ്പടിയായി ട്രംപിന്റെ ചില പ്രസ്താവനകളുമുണ്ട്. ജൂൺ 12വരെയും നയതന്ത്രത്തിലുടെ പ്രശ്‌നപരിഹരം എന്ന നിലപാട് സ്വീകരിച്ച അദ്ദേഹം കഴിഞ്ഞ ദിവസം ജി 7 ഉച്ചകോടിയിൽ നിന്ന് ഒരു ദിവസം മുന്നേ മടങ്ങുമ്പോൾ പറഞ്ഞത്, ചർച്ചക്കുള്ള ‘മൂഡ്’ ഇല്ലെന്നാണ്. തൊട്ടടുത്ത മണിക്കൂറുകളിൽ ഖാംനഈയുടെ നിരുപാധിക കീഴടങ്ങലും അദ്ദേഹം ആവശ്യപ്പെട്ടു. കാര്യങ്ങൾ ഇതോടെ വ്യക്തം: ഇറാൻ ആണവായുധം കൈവശപ്പെടുത്തിയെന്ന ആരോപണവുമായി തുടങ്ങിയ ചർച്ചയും അതുകഴിഞ്ഞുള്ള വ്യോമാക്രമണങ്ങളും ഒടുവിൽ എത്തിനിൽക്കുന്നത് എന്ന ഒറ്റ ലക്ഷ്യത്തിലേക്കാണ്.

അതേസമയം, ഇറാനെ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താനെന്താണ് ചെയ്യാൻ പോകുന്നതെന്ന് ആർക്കുമറിയില്ലെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

ഇറാന്റെ ആണവ കേന്ദ്രങ്ങളെ ആക്രമിക്കുന്നതിലേക്ക് അമേരിക്ക കൂടുതൽ അടുക്കുകയാണോയെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ‘ എനിക്ക് അത് പറയാൻ പറ്റില്ല. ഞാൻ അത് ചെയ്യുമെന്ന് പോലും നിങ്ങൾക്കറിയില്ല. ഞാൻ ചിലപ്പോൾ ചെയ്‌തേക്കാം, ചെയ്യാതിരിക്കാം. ഞാനെന്ത് ചെയ്യുമെന്ന് ആർക്കുമറിയില്ല’, ട്രംപ് പറഞ്ഞു.

‘മരണങ്ങൾക്കും നാശങ്ങൾക്കും മുമ്പ് എന്തുകൊണ്ട് നിങ്ങൾ എന്നോട് ചർച്ച നടത്തിയില്ല? രണ്ടാഴ്ച മുമ്പ് എന്തുകൊണ്ട് ചർച്ച നടത്തിയില്ല? ഞാൻ ചോദിച്ചു.’ ഇറാൻ ചർച്ച ആവശ്യപ്പെട്ടെന്നും വൈറ്റ് ഹൗസിലേക്ക് എത്താമെന്ന് പറഞ്ഞെന്നും അവകാശപ്പെട്ടാണ് ട്രംപ് ഇങ്ങനെ പ്രതികരിച്ചത്.

‘അത് ബുദ്ധിമുട്ടാണ്. ഒരുപാട് വൈകിപ്പോയി. ഇപ്പോൾ ചർച്ച ആവശ്യപ്പെടുന്നതും ഒരാഴ്ച മുമ്പ് ചർച്ച ആവശ്യപ്പെടുന്നതും തമ്മിൽ വ്യത്യാസമുണ്ട്.’ ട്രംപ് കൂട്ടിച്ചേർത്തു.

ആണവപദ്ധതിക്ക് പിന്നിൽ ഇറാനികൾക്ക് മോശം ഉദ്ദേശ്യങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനികൾ ഒരിക്കലും കീഴടങ്ങില്ലെന്ന ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള ഖമീനിയുടെ പ്രസ്താവന സംബന്ധിച്ചും ട്രംപ് മറുപടി നൽകി. ‘ഞാൻ ആശംസകൾ പറയുന്നു’ എന്നായിരുന്നു ട്രംപ് പ്രതികരിച്ചത്. ഇറാനോടുള്ള ക്ഷമ ഇതിനകംതന്നെ തീർന്നെന്നും അതുകൊണ്ടാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നതെന്നും ട്രംപ് വ്യക്തമാക്കി.

US may join Israeli attack on Iran, next week will be crucial

Share Email
Top