അസമില്‍ സംഘര്‍ഷം പടരുന്നു: അക്രമികളെ വെടിവെയ്ക്കാന്‍ ഉത്തരവ്

അസമില്‍ സംഘര്‍ഷം പടരുന്നു: അക്രമികളെ വെടിവെയ്ക്കാന്‍ ഉത്തരവ്

ധുബ്രി: അസമില്‍ ദിവസങ്ങളായി സംഘര്‍ഷം പടരുന്ന പശ്ചാത്തലത്തില്‍ അക്രമികളെ കണ്ടാല്‍ വെടിവെയ്ക്കാന്‍ ഉത്തരവിട്ടു. ഇരുവിഭാഗങ്ങളില്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിനു പിന്നാലെയാണ് അക്രമികള വെടിവെയ്ക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടത്.

ബക്രീദ് ആഘോഷത്തിനു പിന്നാലെയാണ് ധുബ്രിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ആരംഭിച്ചത്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി വെള്ളിയാഴ്ച ധുബ്രി സന്ദര്‍ശിച്ചിരുന്നു. ജില്ലയില്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് (ആര്‍എഎഫ്), സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും ധുബ്രിയിലെ എല്ലാ കുറ്റവാളികളെയും അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സംഘര്‍ഷത്തിന് പിന്നാലെ സാമുദായിക നേതാക്കള്‍ യോഗം ചേര്‍ന്നു അനുരഞ്ജനത്തിലേക്ക് നീങ്ങിയെങ്കിലും വീണ്ടും ഏറ്റുമുട്ടലുകള്‍ ഉണ്ടാവുകയായിരുന്നു. ഇതോടെയാണ് അതി ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശമുണ്ടായത്. തിങ്കളാഴ്ച പട്ടണത്തില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. രാത്രിയില്‍ പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യുമെന്നും ഹിമന്ത അറിയിച്ചു.

നിയമം കൈയിലെടുത്ത എല്ലാവരെയും കര്‍ശനമായി നേരിടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി ദുബ്രിയിലെ ക്രമസമാധാനനില വെല്ലുവിളി നിറഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലയില്‍ ക്രമസമാധാനം ഉറപ്പാക്കാനും എല്ലാ വര്‍ഗീയ ശക്തികളെയും പരാജയപ്പെടുത്താനും ശക്തമായ നടപടി സ്വീകരിക്കുമെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

Violence spreads in Assam  Order to shoot the attackers
Share Email
Top