ന്യൂയോർക്ക്: 2026 ജൂൺ 11 മുതൽ ജൂലൈ 19 വരെ നടക്കുന്ന അമേരിക്കൻ ലോകപ്പിലേക്ക് ഇതുവരെ യോഗ്യത നേടിയത് 13 രാജ്യങ്ങൾ. മത്സരങ്ങൾ നടക്കുന്ന യു.എസ്, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങൾ ആതിഥേയെരെന്ന നിലയിൽ നേരത്തെ തന്നെ യോഗ്യത ഉറപ്പാക്കിയിരുന്നു.
മൂന്ന് രാജ്യങ്ങൾ ആതിഥേയത്വം വഹിക്കുന്ന ആദ്യ ലോകകപ്പ് കൂടിയാണിത്. ലാറ്റിനമേരിക്കയിൽ നിന്നും ചാമ്പ്യൻമാരായ അർജൻറീനക്ക് പുറമേ ബ്രസീലും എക്വഡോറും യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്.
ഏഷ്യയിൽ നിന്നും ജപ്പാൻ, ഇറാൻ, ദക്ഷിണ കൊറിയ, ആസ്‌ട്രേലിയ, ജോർഡൻ, ഉസ്‌ബെകിസ്താൻ എന്നീ ടീമുകളും ഓഷ്യാനയിൽ നിന്ന് ന്യൂസിലൻഡും ലോകകപ്പിൽ പന്ത് തട്ടും. ചരിത്രത്തിലാദ്യമായാണ് ലോകകപ്പിൽ 48 രാജ്യങ്ങൾ പങ്കെടുക്കുന്നത്.
ഇനി 35 ടീമുകൾ കൂടിയാണ് ലോകകപ്പിന്റെ ഭാഗമാവുക. യൂറോപ്യൻ കോൺഫെഡറേഷനായ യുവേഫയിൽ നിന്നുമാണ് ഏറ്റവുമധികം ടീമുകൾ ലോകകപ്പിനെത്തുക. 16 ടീം.
നിലവിലെ ചാംപ്യന്മാരായ അർജന്റീനയ്ക്ക് പിന്നാലെ അമേരിക്കയിൽ നിന്ന് ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടുന്ന രണ്ടാമത്തെ ടീമായി ബ്രസീൽ. ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ പരാഗ്വായെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ചാണ് ബ്രസീൽ 2026 ലോകകപ്പിന് യോഗ്യത നേടിയത്.
കളിയുടെ ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ റയൽ മാഡ്രിഡ് താരം വിനിസ്യൂസ് ജൂനിയറാണ് ബ്രസീലിന് വിജയം സമ്മാനിച്ചത്. പരാഗ്വായുടെ പ്രതിരോധപ്പിഴവിൽ നിന്നായിരുന്നു ഗോൾ. പുതിയ പരിശീലകൻ കാർലോ ആൻചലോട്ടിയുടെ കീഴിൽ ബ്രസീലിന് സ്വന്തം തട്ടകത്തിലെ വിജയകരമായ അരങ്ങേറ്റം കൂടിയായി ഈമൽസരം.
FIFA World Cup 2026; 13 countries have
qualified so far; First World Cup
to be hosted by three countries