ഇന്ത്യ-ജപ്പാൻ പ്രതിരോധ സഹകരണത്തിന് പുതിയ അധ്യായം; ജപ്പാൻ പരിശീലന കപ്പൽ ചെന്നെയിൽ

ഇന്ത്യ-ജപ്പാൻ പ്രതിരോധ സഹകരണത്തിന് പുതിയ അധ്യായം; ജപ്പാൻ പരിശീലന കപ്പൽ ചെന്നെയിൽ

ഇന്ത്യയും ജപ്പാനും തമ്മിലുള്ള സേനാസഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ജപ്പാൻ കോസ്റ്റ് ഗാർഡ് (JCG) അക്കാദമിയുടെ പരിശീലന കപ്പലായ ഇറ്റ്സുക്കുഷിമ (Itsukushima) ആറു ദിവസത്തെ സന്ദർശനത്തിനായി ചെന്നെയിൽ എത്തി.തദ്ദേശ സമയമനുസരിച്ച് മൂന്ന് മാസത്തെ ആഴക്കടൽ പരിശീലന യാത്രയിലാണ് കപ്പൽ ഇപ്പോൾ. പുതുതായി നിയമിക്കപ്പെട്ട ജപ്പാൻ കോസ്റ്റ് ഗാർഡ് ഉദ്യോഗാർത്ഥികളാണ് കപ്പലിൽ സഞ്ചരിക്കുന്നത്. ചെന്നൈ തുറമുഖത്ത് എത്തിയ കപ്പലിന് എൻസിസി ക്യാഡറ്റുകളും ഇന്ത്യൻ ആർമി ബാൻഡും ചേർന്ന് ഊഷ്മളമായ ഔപചാരിക സ്വീകരണം നൽകി. ജൂലൈ 12 വരെ കപ്പൽ ചെന്നെയിൽ തുടരും. 53 ക്യാഡറ്റുകൾ കപ്പലിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.പരിശീലനവും സാംസ്കാരിക ഇടപാടുകളും ഉൾപ്പെടുന്ന ആഗോള കടൽയാത്രയിലൂടെയാണ് ജപ്പാൻ കപ്പൽ മേഖലാ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നത്.

ജി7 ഉച്ചകോടിയോടനുബന്ധിച്ഛ് , ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബയും തമ്മിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ പല മേഖലകളിലും ദ്വീപക്ഷ ബന്ധം ശക്തിപ്പെടുത്താൻ ഇരുവരും പ്രതിജ്ഞയെടുത്തിരുന്നു

2024 നവംബർ മാസത്തിൽ നടന്ന 11-ാമത് ആസിയാൻ ഡിഫൻസ് മിനിസ്റ്റേഴ്സ് മീറ്റിംഗ് പ്ലസ് (ADMM-Plus)-ലെ ഇന്ത്യയുടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ജപ്പാന്റെ പ്രതിരോധ മന്ത്രി ജനറൽ നാക്കതാനിയുമായി കൂടിക്കാഴ്ച നടത്തി.ഈ കൂടിക്കാഴ്ചയിൽ, UNICORN (Unified Complex Radio Antenna) സംവിധാനം ഭാരത ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ് (BEL) ഇന്ത്യയിൽ ജപ്പാന്റെ സഹകരണത്തോടെ സംയുക്തമായി വികസിപ്പിക്കാൻ ഒപ്പുവെച്ചിരുന്നു.

ഇത് നടപ്പിലായാൽ, ഇന്ത്യയും ജപ്പാനും തമ്മിൽ പ്രതിരോധ ഉപകരണങ്ങളുടെ സംയുക്ത വികസനത്തിന്റെയും ഉത്പാദനത്തിന്റെയും ആദ്യഘട്ടം ആയിരിക്കും.ഇരുരാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാരും, പ്രതിരോധ വ്യവസായം, സാങ്കേതിക സഹകരണം, സംയുക്ത വികസനം, സംയുക്ത ഉത്പാദനം എന്നിവയിൽ കൂടുതൽ സഹകരണമുണ്ടാക്കേണ്ടതിന്റെ ആവശ്യകത കൂടി ഉന്നയിച്ചു.

A New Chapter in India-Japan Defence Cooperation; Japanese Training Ship Arrives in Chennai

Share Email
Top