വിദേശ നാണയ വിനിമയ ചട്ട(ഫെമ) ലംഘനത്തെ തുടർന്ന് ഫാഷന്‍ ഇ-കൊമേഴ്‌സ് സ്ഥാപനമായ മിന്ത്രക്കും അനുബന്ധ കമ്പനികൾക്കുമെതിരെ ഇ.ഡി. 1,654.35 കോടി രൂപയുടെ ലംഘനം ചൂണ്ടികാട്ടി കേസ് രജിസ്റ്റർ ചയ്തു . എഫ്.ഡി.ഐ നയ പ്രകാരം നിയന്ത്രണങ്ങളുള്ള മള്‍ട്ടി ബ്രാന്‍ഡ് റീട്ടെയില്‍ വ്യാപാരത്തിലാണ് ക്രമക്കേട്.
മൊത്ത വ്യാപാരത്തിനെന്ന് അവകാശപ്പെട്ട് നേരിട്ടുള്ള വിദേശ നിക്ഷേപം സ്വീകരിക്കുകയും ഉപഭോക്താക്കളുമായി നേരിട്ടുള്ള വില്പന നടത്തുകയും ചെയ്‌തെന്നാണ് നിലവിലുള്ള ആരോപണം. മിന്ത്രയുമായി ബന്ധമുള്ള വെക്ടര്‍ ഇ-കൊമേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് വഴിയാണ് റീട്ടെയില്‍ വില്പന നടത്തിയതെന്ന് ഇ.ഡിയുടെ അന്വേഷണത്തിൽ തെളിഞ്ഞു.
ഫെമ നിയമത്തിലെ സെക്ഷൻ 6(3)(B) പ്രകാരമുള്ള വ്യവസ്ഥകൾ കൃത്യമായി പാലിക്കാതെ, നിക്ഷേപങ്ങൾ വഴിത്തിരിച്ച് ₹1,654.35 കോടി രൂപയുടെ ഇടപാടുകൾ നടത്തിയതായാണ് അന്വേഷണത്തിൽ പുറത്തുവന്നത്.
2010ൽ പ്രാബല്യത്തിൽ വന്ന എഫ്.ഡി.ഐ ഭേദഗതി അനുസരിച്ച്, മൊത്തവ്യാപാരത്തിലെ 25% മാത്രമേ അനുബന്ധ സ്ഥാപനങ്ങളിലേക്കുള്ള വില്പനയ്ക്ക് അനുവദിക്കാവൂ എന്നതാണ് നിയമം. എന്നാൽ മിന്ത്ര ഈ പരിധി മറികടന്നുവെന്നും ഇ.ഡി. പറയുന്നു.
ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, ഫെമയുടെ സെക്ഷൻ 16(3) പ്രകാരം ഇ.ഡി. കേസ്സ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മിന്ത്രയുടെ ഭാഗത്തു നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ല.
ED Registers Case Against Myntra: ₹1,654 Crore FEMA Violation Detected