നൊമ്പരം, ദിവസങ്ങൾ നീണ്ട തിരച്ചിൽ, പുഴയിൽ ചാടി മരിച്ച റീമയുടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

നൊമ്പരം, ദിവസങ്ങൾ നീണ്ട തിരച്ചിൽ, പുഴയിൽ ചാടി മരിച്ച റീമയുടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി
Share Email

കണ്ണൂർ: കണ്ണൂർ ചെമ്പല്ലിക്കുണ്ട് പുഴയിൽ ചാടിമരിച്ച റീമയുടെ രണ്ടര വയസ്സുകാരനായ മകൻ കൃശിവിന്റെ മൃതദേഹം കണ്ടെത്തി. ഫയർഫോഴ്സും സന്നദ്ധപ്രവർത്തകരും സംയുക്തമായി നടത്തിയ ഊർജിത തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം ഇന്ന് കണ്ടെത്തിയത്.

കഴിഞ്ഞ ശനിയാഴ്ച അർധരാത്രിയോടെയാണ് റീമ (26) തന്റെ മകനായ കൃശിവിനോടൊപ്പം പുഴയിലേക്ക് ചാടിയത്. ഞായറാഴ്ച രാവിലെ റീമയുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തിയിരുന്നു. എന്നാൽ, കുട്ടിക്കായുള്ള തെരച്ചിൽ തുടരുകയായിരുന്നു. ദിവസങ്ങളായി നടന്ന തെരച്ചിലിനൊടുവിൽ കുട്ടിയുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെ ചെമ്പല്ലിക്കുണ്ട് ദുരന്തം പൂർണ്ണമായി.

സംഭവത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല. കുടുംബപ്രശ്നങ്ങളാണോ റീമയെ ഈ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. റീമയുടെയും കുഞ്ഞിന്റെയും മരണത്തിൽ നാട്ടുകാരും ബന്ധുക്കളും ദുഃഖത്തിലാണ്ടാണ്.

Share Email
LATEST
Top