ബലൂചിസ്താനിൽ രണ്ട് കുട്ടികൾ പാക്കിസ്ഥാന്റെ സൈനിക അതിക്രമത്തിന് ഇരയായി; ഒരാളെ കാണാതായി, മറ്റൊരാൾ കൊല്ലപ്പെട്ടു

ബലൂചിസ്താനിൽ രണ്ട് കുട്ടികൾ പാക്കിസ്ഥാന്റെ സൈനിക അതിക്രമത്തിന് ഇരയായി; ഒരാളെ കാണാതായി, മറ്റൊരാൾ കൊല്ലപ്പെട്ടു

ബലൂചിസ്താനിലെ ജാഹൂ സീലാഗ് സൈനിക ക്യാമ്പിൽ വിളിച്ചു വരുത്തിയ ശേഷം 10 വയസ്സുകാരനായ ഹാസിൽ ബലൂചിനെ കാണാതായത് വലിയ പ്രതിഷേധങ്ങൾക്കും മനുഷ്യാവകാശ സംഘങ്ങളുടെയും അതൃപ്തിക് ഇടയാക്കി .

ബലൂച് നാഷണൽ മൂവ്മെന്റിന്റെ മനുഷ്യാവകാശ വിഭാഗമായ പാങ്ങ് ആണ് ഈ വിവരം പുറത്ത് വിട്ടത്. പാങ്ങ് ആരോപിക്കുന്നത് അനുസരിച്ച്, കുട്ടികളെ ലക്ഷ്യമാക്കി സൈനിക നടപടി തുടരുകയാണ് പാക്കിസ്ഥാനെന്ന് വ്യക്തമാവുന്നു.

ഹാസിലിന്റെ കാണാതാകലിന് മുമ്പായി, ജൂലൈ 16ന് അയാളുടെ സഹോദരനായ ഹമീദ് ബലൂചിനെ വീട്ടിൽ നിന്ന് കാണാതായിരുന്നു. ജൂലൈ 21ന് അദ്ദേഹത്തെ വെടിയേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഈ സംഭവങ്ങൾ സംശയകരമായ സാഹചര്യങ്ങളിലൂടെയാണ് നടന്നതെന്നും ഹാസിലിന്റെ സുരക്ഷ സംബന്ധിച്ച ഗുരുതര ആശങ്കയുണ്ടെന്നും പാങ്ങ് വ്യക്തമാക്കി.കുട്ടി എവിടെ എന്ന് ഇതുവരെ ഒരു അറിവും കിട്ടിയിട്ടില്ല .

അതേസമയം, കോൽവാ ജില്ലയിലെ മറ്റൊരു സംഭവത്തിൽ, 12 വയസ്സുകാരനായ കാംബർ അസ്‌ലാമിനെ പാക്കിസ്ഥാൻ സൈന്യം വെടിവെച്ചു കൊലപ്പെടുത്തി. കൃഷിക്കായി കുഴൽക്കിണറിൽ നിന്ന് വെള്ളമെടുക്കുന്നതിനിടെ പട്രോളിംഗിൽ ഉണ്ടായിരുന്ന FC സംഘം കുട്ടിയെ കൊല ചെയ്തത്.

ഈ സംഭവങ്ങൾ ഏറെ വ്യാപകമായി പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. പാങ്ങ് പാകിസ്ഥാൻ ഭരണകൂടത്തോട് സംഭവങ്ങളിൽ അന്വേഷണം നടത്തി ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ഹാസിലിന്റെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാനും ആവശ്യപ്പെട്ടു.

Two Children Victims of Pakistani Military Atrocities in Balochistan; One Missing, Another Killed

Share Email
LATEST
More Articles
Top