കോട്ടയം: സംസ്ഥാന സർക്കാരിന്റെ മദ്യനയം ജലരേഖയായി മാറുന്നതായി വിമർശനമുന്നയിച്ച് ഓർത്തഡോക്സ് സഭ.ഓർത്തഡോക്സ് സഭാജക്ഷൻ മാത്യൂസ് തൃതീയൻ ബാവ ഫെയ്സ്ബുക്ക് കുറിപ്പി കുറുപ്പിലാണ് മദ്യനയത്തിനെതിരെ രൂക്ഷ പ്രതികരണം നടത്തിയത്
ഒന്നാം പിണറായി സർക്കാർ അധികാരത്തിലേറിയപ്പോൾ ഉണ്ടായിരുന്നതിന്റെ പതിന്മടങ്ങ് ബാറുകൾ ഇന്ന് സംസ്ഥാനത്ത് ആരംഭിച്ചു. .’കേരളത്തെ മദ്യവിമുക്തമാക്കാൻ പ്രതിജ്ഞാബദ്ധരാണ് എൽ.ഡി.എഫ് സർക്കാർ’, ‘എൽ.ഡി.എഫ് വന്നാൽ മദ്യവർജ്ജനത്തിനായി ജനകീയ പ്രസ്ഥാനം ആരംഭിക്കും’, ‘ഞങ്ങൾ തുറക്കുന്നത് നിങ്ങൾ പൂട്ടിയ ബാറുകളല്ല സ്ക്കൂളുകളാണ്’. തുടങ്ങിയ പരസ്യവാചകങ്ങൾക്ക് കേവലം വിപണി താൽപ്പര്യങ്ങൾ മാത്രമേയുള്ളൂവെന്ന് വ്യക്തമായി.
ആരോഗ്യത്തിന് ഹാനീകരമായ ഒരു വസ്തുവിനെ ഇത്രയും ലളിതവൽക്കരിച്ച് വീടുകളിലേക്ക് ആനയിക്കാൻ സർക്കാർ കൂട്ടുനിൽക്കുന്നത് ഒട്ടും ഭൂഷണ മല്ല.വിശപ്പിന് അരിവാങ്ങാൻ റേഷൻകടയിൽ പോയി വിരൽ പതിക്കണം. അതേസമയം മദ്യം വീട്ടുപടിക്കൽ എത്തിച്ച് തരും. ജോലികഴിഞ്ഞ് മദ്യപിച്ചെത്തുന്ന ഗൃഹനാഥനെ പേടിച്ച് കഴിഞ്ഞിരുന്ന വീടുകളിൽ ഇനി മുതൽ മദ്യപർക്ക് രാവിലെ മുതൽ കുടിച്ച് കുടുംബം തകർക്കാം. വീട്ടകങ്ങളിൽ ഭയന്നു കഴിയേണ്ടിവരുന്ന കുഞ്ഞുങ്ങളെയും,വീട്ടമ്മമാരെയും ഓർത്ത് ഈ മദ്യനയം സർക്കാർ തിരുത്തണമെന്ന് മാത്യൂസ് തൃതീയൻ ബാവ ആവശ്യപ്പെട്ടു
Baselios Marthoma Mathews III criticized the state government’s liquor policy.