റഷ്യന്‍ പ്രസിഡന്റ് പുടിന്റെ മലമൂത്രവിസര്‍ജ്ജങ്ങള്‍ മോസ്‌കോയിലെത്തിക്കാനും അംഗരക്ഷകര്‍

റഷ്യന്‍ പ്രസിഡന്റ് പുടിന്റെ മലമൂത്രവിസര്‍ജ്ജങ്ങള്‍ മോസ്‌കോയിലെത്തിക്കാനും അംഗരക്ഷകര്‍

വാഷിംഗ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്റെ മലമൂത്ര വിസര്‍ജ്യങ്ങള്‍ റഷ്യയിലെത്തിക്കാനും അംഗരക്ഷകര്‍. ആദ്യം കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നും. എന്നാല്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല. യാതാര്‍ഥ്യമാണ്. പുടിന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച്ചയ്ക്കായി അലാക്‌സയിലേക്ക് പോയപ്പോഴാണ് പുടിനൊപ്പം മലമൂത്ര വിസര്‍ജ്യങ്ങള്‍ ശേഖരിച്ചു നാട്ടിലെത്തിക്കാനായി അംഗരക്ഷകരേയും ഉള്‍പ്പെടുത്തിയത്.

ഫ്രാന്‍സിലെ പാരീസ് മാച്ച് എന്ന മാധ്യമത്തിലെ ജേര്‍ണലിസ്റ്റുകളായ മിഖായേല്‍ റൂബിന്‍, റെജിസ് ജെന്‍ എന്നിവരെ ഉദ്ധരിച്ച് ദി എക്‌സ്പ്രസ് യുഎസ് ആണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഫെഡറല്‍ പ്രൊട്ടക്ഷന്‍ സര്‍വീസിലെ (എഫ്പിഎസ്) അംഗങ്ങള്‍ക്കായിരുന്നു മനുഷ്യവിസര്‍ജ്ജങ്ങള്‍ ശേഖരിക്കുന്നതിനുള്ള ചുമതല.

റഷ്യന്‍ പ്രസിഡന്റിന്റെ മലമൂത്രവിസര്‍ജ്ജനത്തിന്റെ സാംപിളുകള്‍ വിദേശ രാജ്യങ്ങള്‍ പരിശോധന നടത്തി അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറംലോകം അറിയുന്നത് തടയുക എന്നതായിരുന്നു ലക്ഷ്യം. ഈ മാസം 15ന് ആണ് ചര്‍ച്ചകള്‍ക്കായി പുടിന്‍ എത്തിയത്. അലാസ്‌കയിലെ ആങ്കെറിജിലുള്ള ജോയിന്റ് ബോസ് എല്‍മണ്ടോര്‍ഫ് റിച്ചഡ്‌സണില്‍ ട്രംപ് – പുട്ടിന്‍ ചര്‍ച്ചയ്ക്കായെത്തിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന അംഗരക്ഷകരെ പുട്ടിന്റെ മലമൂത്രവിസര്‍ജ്ജനം പ്രത്യേക ബാഗില്‍ ശേഖരിച്ച് റഷ്യയില്‍ തിരിച്ചെത്തിക്കുന്നതിനുള്ള ദൗത്യവും ഏല്പിച്ചിരുന്നു. വിസര്‍ജ്ജമാല്യം ഉള്‍പ്പെടെയുള്ള പ്രത്യേക ബാഗുകളില്‍ ശേഖരിച്ച്, ഇതിനായി മാത്രം ഉപയോഗിക്കുന്ന സ്യൂട്ട്‌കേസുകളില്‍ മോസ്‌കോയിലേക്ക് തിരികെ എത്തിക്കാനായിരുന്നു നിര്‍ദേശം.

എന്നാല്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വാര്‍ത്തയ്ക്ക് വലിയ പ്രാധാന്യം റഷ്യയുടെ ഭാഗത്തു നിന്നുമുണ്ടാവുന്നില്ല. അദ്ദേഹത്തിന്റെ അംഗരക്ഷകര്‍ വര്‍ഷങ്ങളായി പിന്തുടരുന്ന സുരക്ഷാ നടപടിയാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2017 ല്‍ പുട്ടിന്റെ ഫ്രാന്‍സ് സന്ദര്‍ശനം മുതല്‍ തുടരുന്ന നടപടിയാണിതെന്ന് ദി എക്സ്പ്രസ് യുഎസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

Bodyguards also bring Russian President Putin’s excrement to Moscow

Share Email
Top