യു.എസ് ദീർഘദൂര മിസൈലുകൾ റഷ്യക്കെതിരെ ഉപയോഗിക്കുന്നതിൽ നിന്ന് യുക്രൈനെ പെൻ്റഗൺ തടയുന്നതായി റിപ്പോർട്ട്

യു.എസ് ദീർഘദൂര മിസൈലുകൾ റഷ്യക്കെതിരെ ഉപയോഗിക്കുന്നതിൽ നിന്ന് യുക്രൈനെ പെൻ്റഗൺ തടയുന്നതായി റിപ്പോർട്ട്

വാഷിംഗ്ടൺ: യു.എസ്. മിസൈലുകൾ റഷ്യക്കെതിരെ ഉപയോഗിക്കുന്നതിൽ നിന്ന് യുക്രൈനെ പെൻ്റഗൺ തടയുന്നതായി റിപ്പോർട്ട്. യുക്രൈന് നൽകിയ ദീർഘദൂര ആർമി ടാക്ടിക്കൽ മിസൈൽ സിസ്റ്റംസ് (ATACMS) റഷ്യക്കകത്തുള്ള ലക്ഷ്യങ്ങൾ ആക്രമിക്കാൻ ഉപയോഗിക്കുന്നതിൽ നിന്നാണ് ഉക്രെയ്നെ രഹസ്യമായി തടയുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ ദീർഘദൂര മിസൈലുകൾ ഉപയോഗിക്കുന്നതിൽ അന്തിമ അധികാരം യു.എസ്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനാണ്. റഷ്യൻ ആക്രമണങ്ങളെ പ്രതിരോധിക്കാനും തിരിച്ചടി നൽകാനുമുള്ള യുക്രൈന്റെ ശ്രമത്തിന് ഇത് തടസമായിട്ടുണ്ട്.

റഷ്യയും ഉക്രെയ്നും തമ്മിലുള്ള മൂന്ന് വർഷമായി സംഘർഷം തുടരുകയാണ്. ഒത്തുതീർപ്പ്, സമാധാന കരാർ ശ്രമങ്ങൾ യു.എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നടത്തിയെങ്കിലും ഇതുവരെയും ഫലം കണ്ടിട്ടില്ല. ഇരു രാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ കരാർ ഉണ്ടാക്കുന്നതിൽ ട്രംപിന് വിജയിക്കാൻ സാധിച്ചിട്ടില്ല. സമാധാനപരമായ പരിഹാരം കണ്ടെത്താനായി ട്രംപ് അടുത്തിടെ റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിനെയും ഉക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമിർ സെലെൻസ്കിയെയും യൂറോപ്യൻ നേതാക്കളെയും ഉൾപ്പെടുത്തി ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ, ശ്രമങ്ങൾ പരാജയപ്പെട്ടു. യുദ്ധം അവസാനിപ്പിക്കുന്നതിനായി റഷ്യക്ക് മേൽ സാമ്പത്തിക ഉപരോധങ്ങളോ താരിഫുകളോ ഏർപ്പെടുത്താൻ ട്രംപ് ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

Share Email
Top