മോസ്കോ: ഇന്ത്യക്ക് അഞ്ച് ശതമാനം വിലക്കുറവിൽ എണ്ണ നൽകുമെന്ന് റഷ്യ. ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിലെ തടസ്സങ്ങൾ നീക്കുമെന്നും റഷ്യ അറിയിച്ചു. ഇന്ത്യയിലേക്ക് തടസ്സമില്ലാതെ എണ്ണ കയറ്റുമതി ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും റഷ്യ വ്യക്തമാക്കി.
റഷ്യയുമായി വ്യാപാരം നടത്തുമ്പോൾ ഇന്ത്യ നേരിടുന്ന ബുദ്ധിമുട്ടുകൾ തങ്ങൾ മനസിലാക്കുന്നുണ്ടെന്ന് റഷ്യൻ എംബസി ഉദ്യോഗസ്ഥനായ റോമാൻ ബാബുഷികിൻ പറഞ്ഞു. വ്യാപാരത്തിലെ തടസ്സങ്ങൾ നീക്കം. ഇന്ത്യ-റഷ്യ വ്യാപാരം പ്രതിവർഷം പത്ത് ശതമാനം വളർച്ച രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യക്കുമേൽ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അധിക തീരുവ ചുമത്തിയത് യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനെന്ന ന്യായീകരണവുമായി വൈറ്റ് ഹൗസ്. ഈ യുദ്ധം അവസാനിപ്പിക്കാൻ പ്രസിഡന്‍റ് വലിയ സമ്മർദം ചെലുത്തുന്നുണ്ടെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് മാധ്യമങ്ങളോട് പറഞ്ഞു.
Russia to provide oil to India at 5% discount