അഹമ്മദാബാദ് വിമാനദുരന്തം: ബോയിങ്ങിനും ഹണിവെല്ലിനുമെതിരെ അമേരിക്കയിൽ കേസ്

അഹമ്മദാബാദ് വിമാനദുരന്തം: ബോയിങ്ങിനും ഹണിവെല്ലിനുമെതിരെ അമേരിക്കയിൽ കേസ്

മുംബൈ: അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ച നാല് യാത്രക്കാരുടെ കുടുംബങ്ങൾ വിമാന നിർമാതാക്കളായ ബോയിങ് കമ്പനിക്കും വിമാനഭാഗങ്ങൾ നിർമിക്കുന്ന ഹണിവെൽ ഇന്റർനാഷനലിനും എതിരെ യുഎസ് കോടതിയിൽ കേസ് ഫയൽ ചെയ്തു. ജൂൺ 12ന് അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ടേക്ക് ഓഫിന് തൊട്ടുപിന്നാലെ തകർന്നുവീണ് 241 യാത്രക്കാരടക്കം 260 പേർ മരിച്ച ദുരന്തമാണ് കേസിന് ആധാരം.

തകരാറുള്ള ഫ്യുവൽ കട്ട്ഓഫ് സ്വിച്ചാണ് അപകടത്തിന് പ്രധാന കാരണമായതെന്നും, ഇത് കമ്പനികളുടെ നിർമാണപ്പിഴവിന്റെയും അനാസ്ഥയുടെയും ഫലമാണെന്നും കുടുംബങ്ങൾ ആരോപിക്കുന്നു.
കേസിൽ, ബോയിങ്, ഹണിവെൽ കമ്പനികളുടെ ഉൽപ്പന്നങ്ങളിലെ വീഴ്ചയാണ് ദുരന്തത്തിന് വഴിവെച്ചതെന്ന് വാദിക്കുന്നു.

വിമാനത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ കമ്പനികൾ പരാജയപ്പെട്ടുവെന്നും, ഇത് ഗുരുതരമായ ജീവഹാനിക്ക് കാരണമായെന്നും കുടുംബങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഈ ദുരന്തം രാജ്യാന്തര വ്യോമയാന മേഖലയിൽ വൻ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. യുഎസ് കോടതിയിൽ നിന്നുള്ള വിധി വിമാന നിർമാണ കമ്പനികളുടെ ഉത്തരവാദിത്തത്തെക്കുറിച്ചുള്ള നിയമപോരാട്ടങ്ങൾക്ക് നിർണായകമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Share Email
LATEST
Top