ട്രംപിന്റെ അടുത്ത അനുയായി, ടേണിങ് പോയിന്റ് യുഎസ്എ സഹസ്ഥാപകൻ ചാർലി കിർക്ക് വെടിയേറ്റ് മരിച്ചു

ട്രംപിന്റെ അടുത്ത അനുയായി, ടേണിങ് പോയിന്റ് യുഎസ്എ സഹസ്ഥാപകൻ ചാർലി കിർക്ക് വെടിയേറ്റ് മരിച്ചു

വലതുപക്ഷ ആക്ടിവിസ്റ്റും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത അനുയായിയും ആയിരുന്ന ചാർലി കിർക്ക് (31) വെടിയേറ്റ് മരിച്ചു. യൂട്ട വാലി സർവകലാശാലയിൽ ബുധനാഴ്ച നടന്ന ഒരു ചടങ്ങിനിടെയായിരുന്നു ആക്രമണം. യുവജന സംഘടനയായ ടേണിങ് പോയിന്റ് യുഎസ്എയുടെ സിഇഒയും സഹസ്ഥാപകനുമാണ് കിർക്ക്.

മരണവാർത്ത ട്രംപാണ് സോഷ്യൽ മീഡിയയിൽ പുറത്തുവിട്ടത്. “അമേരിക്കയിലെ യുവാക്കളെ ചാർലിയെക്കാൾ നന്നായി മനസ്സിലാക്കിയ ആളില്ല”െന്ന് അദ്ദേഹം ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ അദ്ദേഹം പ്രതിയല്ലെന്ന് പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്. വെടിവെച്ചയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

ചടങ്ങിനിടെ ചാർലി സംസാരിക്കുന്നതിനിടെ നടന്ന വെടിവെപ്പിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വെടിയൊച്ച മുഴങ്ങിയതിന് പിന്നാലെ കഴുത്തിന്റെ ഇടതുവശത്ത് നിന്ന് രക്തം ഒഴുകുന്നത് ചടങ്ങിലുണ്ടായിരുന്നവർ കണ്ടതായി റിപ്പോർട്ടുകൾ പറയുന്നു.

2012-ൽ, വെറും 18-ാം വയസ്സിൽ, ചാർലിയും വില്ല്യം മോണ്ട്ഗോമറിയും ചേർന്നാണ് ടേണിങ് പോയിന്റ് യുഎസ്എ സ്ഥാപിച്ചത്. പിന്നീട് സംഘടന അമേരിക്കൻ യുവജനങ്ങളിൽ വലിയ സ്വാധീനം ചെലുത്തി.

Close Trump Ally and Turning Point USA Co-Founder Charlie Kirk Shot Dead

Share Email
LATEST
Top