നിലപാട് വ്യക്തമാക്കി സെലൻസ്കി, ‘റഷ്യയുമായുള്ള യുദ്ധം അവസാനിച്ചാൽ യുക്രൈൻ പ്രസിഡന്‍റ് സ്ഥാനം ഒഴിയാൻ തയ്യാർ’

നിലപാട് വ്യക്തമാക്കി സെലൻസ്കി, ‘റഷ്യയുമായുള്ള യുദ്ധം അവസാനിച്ചാൽ യുക്രൈൻ പ്രസിഡന്‍റ് സ്ഥാനം ഒഴിയാൻ തയ്യാർ’

കീവ്: റഷ്യയുമായുള്ള യുദ്ധം അവസാനിച്ചാൽ പ്രസിഡന്റ് സ്ഥാനം ഒഴിയാനും തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരിക്കാനും തയ്യാറാണെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി പ്രഖ്യാപിച്ചു. ആക്സിയോസ് ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ, യുദ്ധം അവസാനിപ്പിക്കുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. 2022-ൽ റഷ്യയുമായുള്ള യുദ്ധം ആരംഭിച്ചതോടെ സൈനിക നിയമം പ്രഖ്യാപിച്ചതിനാൽ 2024-ലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. യുദ്ധവിരാമം നേടിയാൽ, സുരക്ഷിതവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പിനായി പാർലമെന്റിന്റെ സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു.

സെലൻസ്കിയുടെ പ്രഖ്യാപനം റഷ്യയ്ക്ക് യുക്രൈൻ പ്രസിഡന്റിന്റെ നിയമസാധുതയെ ചോദ്യം ചെയ്യാനുള്ള അവസരമായി മാറിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടത്താതെ രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ് സെലൻസ്കി ചെയ്യുന്നതെന്ന് റഷ്യ നേരത്തെ വിമർശിച്ചിരുന്നു. യുദ്ധം അവസാനിക്കാതെ പ്രസിഡന്റ് സ്ഥാനം ഒഴിയുന്നത് യുക്രൈന് തിരിച്ചടിയാകുമെന്നും സെലൻസ്കി അഭിപ്രായപ്പെട്ടു. അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായുള്ള സമീപകാല കൂടിക്കാഴ്ചയിൽ, യുദ്ധം അവസാനിക്കാതെ സ്ഥാനം ഒഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു.

യുദ്ധം അവസാനിപ്പിക്കാൻ റഷ്യ തയ്യാറാകാത്തപക്ഷം ക്രെംലിനിലെ ഉദ്യോഗസ്ഥർ ബോംബ് ഷെൽട്ടറുകൾ തേടേണ്ടിവരുമെന്ന് സെലൻസ്കി മുന്നറിയിപ്പ് നൽകി. റഷ്യയുടെ മുൻ പ്രസിഡന്റ് ദിമിത്രി മെദ്‌വെദേവ് ഇതിന് സോഷ്യൽ മീഡിയയിലൂടെ ശക്തമായ മറുപടി നൽകി, ബോംബ് ഷെൽട്ടറുകൾ പോലും സംരക്ഷണം നൽകാത്ത ആയുധങ്ങൾ റഷ്യ ഉപയോഗിച്ചേക്കാമെന്ന് പറഞ്ഞു. അമേരിക്കയിൽ നിന്ന് ദീർഘദൂര ആയുധങ്ങൾ ഉൾപ്പെടെ കൂടുതൽ പിന്തുണ തേടിയ സെലൻസ്കി, യുദ്ധം അവസാനിച്ചാൽ ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് നടത്തുമെന്ന് ആവർത്തിച്ചു.

Share Email
LATEST
More Articles
Top