മധ്യപ്രദേശിൽ ശിശു മരിച്ചു; ആയുർവേദ ചുമ മരുന്നിനെ കുറ്റപ്പെടുത്തി കുടുംബം

മധ്യപ്രദേശിൽ ശിശു മരിച്ചു; ആയുർവേദ ചുമ മരുന്നിനെ കുറ്റപ്പെടുത്തി കുടുംബം

ഭോപ്പൽ : മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിൽ അഞ്ച് മാസം പ്രായമുള്ള ഒരു പെൺകുഞ്ഞ്, ചുമയ്ക്കും ജലദോഷത്തിനുമായി കടയിൽ നിന്ന് വാങ്ങിയ ആയുർവേദ മരുന്നുകൾ, ചുമ സിറപ്പ് ഉൾപ്പെടെയുള്ളവ കഴിച്ചതിനെത്തുടർന്ന് മരിച്ചതായി റിപ്പോർട്ട്. മരുന്ന് കഴിച്ചതിന് ശേഷമാണ് കുഞ്ഞ് മരിച്ചതെന്ന് ആരോപിച്ച് പിതാവ് പ്രാദേശിക പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

സംഭവത്തെത്തുടർന്ന് അധികൃതർ മരുന്നുകൾ പിടിച്ചെടുക്കുകയും ഫാർമസി അടച്ചുപൂട്ടുകയും ചെയ്തു. മരുന്നുകളുടെയും കുഞ്ഞിന്റെ ആന്തരികാവയവങ്ങളുടെയും സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

വിഷലിപ്തമായ വ്യാവസായിക ലായനി കലർന്ന ‘കോൾഡ്രിഫ്’ എന്ന അലോപ്പതി ചുമ സിറപ്പ് കഴിച്ച് ഇതേ പ്രദേശത്ത് കഴിഞ്ഞ രണ്ട് മാസത്തിനിടെ 25 കുട്ടികൾ വൃക്ക തകരാറുമൂലം മരിച്ച സംഭവത്തിന് പിന്നാലെയാണ് ഈ പുതിയ മരണവും ഉണ്ടായിരിക്കുന്നത്.

എങ്കിലും, ‘കോൾഡ്രിഫ്’ കഴിച്ച് മരിച്ച കുട്ടികളിൽ കണ്ടതുപോലുള്ള ഛർദ്ദി, മൂത്രമൊഴിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ ഈ കുഞ്ഞിന് ഉണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രാഥമികമായി ന്യൂമോണിയയുടെ ലക്ഷണങ്ങളാണ് കണ്ടതെന്നും, മറ്റ് പരിശോധനാ റിപ്പോർട്ടുകൾക്ക് ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാൻ കഴിയൂ എന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകൾ വാങ്ങരുതെന്ന് ജനങ്ങളെ ബോധവൽക്കരിക്കുന്ന കാമ്പയിൻ ജില്ലാ ഭരണകൂടം നടത്തുന്നുണ്ട്.

Share Email
LATEST
More Articles
Top