കഠ്മണ്ഡു: രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം നേപ്പാളിൽ ജെൻ സീ വിഭാഗക്കാർക്കെതിരായ കലാപം വീണ്ടും രൂക്ഷമായി. ബുധനാഴ്ച ബാര ജില്ലയിൽ യുവാക്കളുടെ സംഘവും സിപിഎൻ-യുഎംഎൽ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയതോടെ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. സിമാര വിമാനത്താവളത്തിന് സമീപം രൂക്ഷമായ സംഘർഷത്തെത്തുടർന്ന് പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഇതേത്തുടർന്ന് വിമാനത്താവള പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. പ്രതിഷേധക്കാരും പൊലീസും തമ്മിൽ പുലർച്ചെ നടന്ന ഏറ്റുമുട്ടലിൽ ആറ് പേർക്ക് പരിക്കേറ്റു.
2026 മാർച്ച് 5ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎൻ-യുഎംഎൽ നേതാക്കൾ ബാര ജില്ല സന്ദർശിക്കാനെത്തിയതാണ് സംഘർഷത്തിന് കാരണമായത്. സംഭവത്തെത്തുടർന്ന് മേഖലയിൽ കർഫ്യൂ പ്രഖ്യാപിച്ചതായി അധികൃതർ അറിയിച്ചു. സെപ്റ്റംബറിലെ ജെൻ സീ കലാപത്തിൽ 76 പേർ കൊല്ലപ്പെട്ടിരുന്നു. അന്നത്തെ പ്രതിഷേധത്തെത്തുടർന്ന് പ്രധാനമന്ത്രിയും യുഎംഎൽ ചെയർമാനുമായിരുന്ന കെ.പി. ശർമ ഒലി രാജിവച്ചു പോയി.
നിലവിൽ നേപ്പാളിന്റെ മുൻ ചീഫ് ജസ്റ്റിസും രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയുമായ സുശീല കർക്കി ഇടക്കാല സർക്കാരിനെ നയിക്കുകയാണ്. ജെൻ സീ സമുദായത്തിനെതിരായ വിവേചനവും അവകാശ നിഷേധവുമാണ് കലാപത്തിന്റെ അടിസ്ഥാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. സംഘർഷം നിയന്ത്രണ വിധേയമാക്കാൻ സുരക്ഷാ സേനയെ വ്യാപകമായി വിന്യസിച്ചിട്ടുണ്ട്.













