ശബരിമലസ്വര്‍ണക്കവര്‍ച്ച: സര്‍ക്കാറിനെ പ്രതിരോധത്തിലാക്കി പത്മകുമാറിന്റെ മൊഴി

ശബരിമലസ്വര്‍ണക്കവര്‍ച്ച: സര്‍ക്കാറിനെ പ്രതിരോധത്തിലാക്കി പത്മകുമാറിന്റെ മൊഴി

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണമോഷണ കേസില്‍ മുന്‍ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറിനെ അറസ്്റ്റ് ചെയ്തതിനു പിന്നാലെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തില്‍. സ്വര്‍ണ്ണപ്പാളി അറ്റകുറ്റപ്പണി നടത്തുന്നതിനായി മാറ്റുന്നതിനു ഉണ്ണികൃഷ്ണന്‍ പോറ്റി സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നതായും ദേവസ്വം മന്ത്രിക്ക് നല്‍കിയ അപേക്ഷയാണ് ദേവസ്വം ബോര്‍ഡിന് കൈമാറിയതെന്നുമാണ് എ പത്മകുമാര്‍ അന്വേഷണ സംഘത്തിന് മൊഴി നല്കിയത്.

ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്‌തേക്കും.സ്വര്‍ണ്ണപ്പാളി അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകാനായി ഉണ്ണികൃഷ്ണന്‍ പോറ്റി ആദ്യം അപേക്ഷ നല്‍കിയത് സര്‍ക്കാരിനാണ്. ആ അപേക്ഷയാണ് ദേവസ്വം ബോര്‍ഡിലേക്ക് എത്തിയത്. അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അടക്കമുള്ളവര്‍ അറിയാതെ അപേക്ഷ ദേവസ്വം ബോര്‍ഡിലേക്ക് എത്തില്ല. ആ അപേക്ഷയിന്മേലാണ് ദേവസ്വം ബോര്‍ഡ് ഭരണസമിതി തുടര്‍നടപടി സ്വീകരിച്ചത്. ഫയല്‍നീക്കം നടത്തിയതെല്ലാം ഉദ്യോഗസ്ഥരാണെന്നും പത്മകുമാര്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.

സര്‍ക്കാര്‍ അനുമതിയോടെയെന്ന് ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും പത്മകുമാര്‍ മൊഴിയില്‍ വ്യക്തമാക്കുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തുവിട്ടതില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായോ എന്നു പരിശോധിക്കാനാണ് മുന്‍മന്ത്രിയായ കടകംപള്ളിയെ ചോദ്യം ചെയ്യുക .

Sabhabarimala gold heist: Padmakumar’s statement puts the government on the defensive

Share Email
Top