‘ട്രംപ് 2028’ പ്രസിഡന്റ് പദത്തില്‍ മൂന്നാമൂഴം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ‘ട്രംപ്ലിക്കന്‍’ എഐ ചിത്രം

‘ട്രംപ് 2028’ പ്രസിഡന്റ് പദത്തില്‍ മൂന്നാമൂഴം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ‘ട്രംപ്ലിക്കന്‍’ എഐ ചിത്രം

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് പദവിയിലേക്ക ഒരുവട്ടം കൂടിയുള്ള ആഗ്രഹം ട്രംപിന്റെ മനസില്‍ ഇപ്പോഴും സജീവമായി നിലനില്ക്കുന്നതായി സൂചന. ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച ഒരു ചിത്രമാണ് ട്രംപിന്റെ മൂന്നാം വട്ട പ്രസിഡന്റ് സ്വപ്‌നം വ്യക്തമാക്കുന്നത്. ‘ട്രംപ് 2028ട എന്നെഴുതിയ ഒരു ബോര്‍ഡ് പിടിച്ചുകൊണ്ട് ട്രംപ് നില്ക്കുന്ന ഒരു എഔ ചിത്രമാണ് ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ചത്.

അമേരിക്കന്‍ ഭരണഘടനപ്രകാരം പ്രസിഡന്റ് പദവിയില്‍ ഒരാള്‍ക്ക് രണ്ടു വട്ടമെന്നു പരിമിതപ്പെടുത്തിയിട്ടുള്ളപ്പോഴും മൂന്നാമതൊരു വട്ടം കൂടി ആ പദവിയില്‍ ട്രംപിന് ആഗ്രഹമുണ്ടെന്ന ചര്‍ച്ചയും വ്യാപകമായി . ‘ട്രംപ്’, ‘റിപ്പബ്ലിക്കന്‍മാര്‍’ എന്നീ രണ്ട് പദങ്ങള്‍ ചേര്‍ത്ത് എഐ ചിത്രത്തനുള്ള അടിക്കുറുപ്പായി ‘ട്രംപ്ലിക്കന്‍സ്!’ എന്നും ചേര്‍ത്തിട്ടുണ്ട്.പ്രസിഡന്റുമാരെ രണ്ട് തിരഞ്ഞെടുക്കപ്പെട്ട ടേമുകളിലേക്ക് പരിമിതപ്പെടുത്തുന്ന 22-ാം ഭരണഘടനയുടെ ഭേദഗതിയെക്കുറിച്ചുള്‍പ്പെടെ ഈ ചിത്രത്തിനു പിന്നാലെ ചര്‍ച്ച സജീവമായി.

https://truthsocial.com/@realDonaldTrump

സെപ്റ്റംബറില്‍, ഡെമോക്രാറ്റിക് നേതാക്കളായ ഹക്കീം ജെഫ്രീസും ചക്ക് ഷൂമറും ഉള്‍പ്പെടുന്ന ഓവല്‍ ഓഫീസ് മീറ്റിംഗിനിടെ തന്റെ മേശപ്പുറത്ത് വച്ചിരുന്ന ‘ട്രംപ് 2028’ തൊപ്പികളുടെ ചിത്രങ്ങള്‍ ട്രംപ് പങ്കുവെച്ചിരുന്നു.

ഇതിനിടെ മക്ലോഫ്ലിന്‍ ആന്‍ഡ് അസോസിയേറ്റ്സ് നടത്തിയ പുതിയ സര്‍വേയില്‍, ട്രംപിന്റെ മൂത്ത മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ 2028 ലെ നോമിനേഷനുള്ള സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയായി റിപ്പബ്ലിക്കന്‍ വോട്ടര്‍മാര്‍ക്കിടയില്‍ സ്വീകാര്യത നേടുന്നുണ്ടെന്ന് കാണിക്കുന്നു. നിലവിലെ വൈസ് പ്രസിഡന്റ് ജെഡി വാന്‍സിന് ഒരു പ്രധാന എതിരാളിയായി അദ്ദേഹത്തെ കാണുന്നുണ്ട്. ഒക്ടോബറില്‍ നടത്തിയ സര്‍വേയില്‍ വാന്‍സ് 38 ശതമാനം വോട്ട് നേടിയപ്പോള്‍ ട്രംപ് ജൂനിയര്‍ 20 ശതമാനമായി പിന്നിലുണ്ട്. നവംബറില്‍ ട്രംപ് ജൂനിയര്‍ വോട്ടു 24 ശതമാനമായി ഉയര്‍ന്നപ്പോള്‍ ജെ.ഡി വാന്‍സിന്റെ പിന്തുണ 34 ശതമാനമായി കുറഞ്ഞു.

‘Trump 2028, Yes’: US President Hints At Running For 3rd Term With AI Image

Share Email
LATEST
More Articles
Top