ലക്ഷ്യമിടുന്നത് ഇന്ത്യക്കാരെ, യുഎസ് പോൾസ്റ്ററിന്‍റെ വാദത്തിൽ വൻ വിവാദം; ‘ഒരു H-1B വർക്കറെ തിരിച്ചയക്കുന്നത് 10 കുടിയേറ്റക്കാരെ പിരിച്ചുവിടുന്നതിന് തുല്യം’

ലക്ഷ്യമിടുന്നത് ഇന്ത്യക്കാരെ, യുഎസ് പോൾസ്റ്ററിന്‍റെ വാദത്തിൽ വൻ വിവാദം; ‘ഒരു H-1B വർക്കറെ തിരിച്ചയക്കുന്നത് 10 കുടിയേറ്റക്കാരെ പിരിച്ചുവിടുന്നതിന് തുല്യം’

വാഷിംഗ്ടൺ: പ്രധാന യുഎസ് കമ്പനികൾ ‘ഇന്ത്യൻവൽക്കരണം ഒഴിവാക്കണം’ എന്ന് നിർദ്ദേശിച്ച് പ്രമുഖ യുഎസ് കമൻ്റേറ്ററും പോൾസ്റ്ററുമായ മാർക്ക് മിച്ചൽ. ഈ വാദം വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്. ഈ പ്രക്രിയയിൽ കോർപ്പറേഷനുകളെ സഹായിക്കുന്നതിനായി ഒരു കൺസൾട്ടൻസി ആരംഭിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എക്സ് പ്ലാറ്റ്‌ഫോമിൽ അദ്ദേഹം പോസ്റ്റ് ചെയ്ത ഈ അഭിപ്രായങ്ങൾ അമേരിക്കയുടെ സാങ്കേതിക മേഖലയിലെ ഇന്ത്യൻ പ്രൊഫഷണലുകളുടെ പങ്കിനെക്കുറിച്ചുള്ള സോഷ്യൽ മീഡിയ ചർച്ചകൾക്ക് വഴിവെച്ചു.

“ഇന്ത്യൻവൽക്കരണം ഒഴിവാക്കാൻ പ്രധാന സ്ഥാപനങ്ങളെ സഹായിക്കുന്ന ഒരു പുതിയ കോർപ്പറേറ്റ് കൺസൾട്ടൻസി സ്ഥാപിക്കുന്നതിലും വലുതായി ഞാൻ എൻ്റെ ജീവിതത്തിൽ മറ്റൊന്നും ആഗ്രഹിച്ചിട്ടില്ല,” മിച്ചൽ പോസ്റ്റ് ചെയ്തു. റാസ്മുസെൻ റിപ്പോർട്ട്‌സിൻ്റെ പ്രധാന പോൾസ്റ്ററായ മിച്ചൽ, ഒരു പോഡ്‌കാസ്റ്റിൽ എച്ച് 1ബി വിസ പ്രോഗ്രാമിന് കീഴിൽ യുഎസിൽ ഇന്ത്യൻ പ്രൊഫഷണലുകളുടെ എണ്ണം വർദ്ധിക്കുന്നതിനെ വിമർശിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പ്രസ്താവന.

സ്റ്റീഫൻ ബാനോണുമൊത്തുള്ള ‘ദി വാർ റൂം’ പോഡ്‌കാസ്റ്റിൽ സംസാരിക്കവെ, H-1B വിസ പ്രോഗ്രാമിലെ ഇന്ത്യൻ ആധിപത്യത്തെ മിച്ചൽ രൂക്ഷമായി വിമർശിച്ചു. ആപ്പിൾ പോലുള്ള മുൻനിര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഒരു മുതിർന്ന H-1B ഡെവലപ്പറെ തിരിച്ചയക്കുന്നത്, സാമ്പത്തികമായി പത്ത് അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

Share Email
LATEST
More Articles
Top