ലണ്ടൻ: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരണപ്പെട്ട ബ്രിട്ടീഷ് പൗരന്മാരുടെ മൃതദേഹത്തിൽ വലിയ തോതിൽ വിഷാംശമുളള രാസവസ്തു ക്കൾ കണ്ടെത്തി. ബ്രിട്ടനിൽ പരിശോധ നയ്ക്കായി അയച്ച മൃതദേഹങ്ങളിലാണ് ഇത്തരത്തിൽ അമിതമായ അളവിൽ രാസവസ്തുക്കൾ കണ്ടെത്തിയത്.
മൃതദേഹങ്ങൾ കേടാവാതിരിക്കാൻ ഉപയോഗിച്ച രാസവസ്തുക്കളുടെ അളവ് കൂടിയത് ലണ്ടനിലെ മോർച്ചറിയിലെ ജീവനക്കാരുടെ ശരീരത്തിൽ വൻതോതിൽ രാസവസ്തു ബാധ ഏറ്റതായി റിപ്പോർട്ടുകൾ പുറത്തുവന്നു.
ലണ്ടനെത്തിച്ച മൃതദേഹങ്ങൾ കൈകാര്യം ചെയ്ത ലണ്ടൻ മോർച്ചറി ജീവനക്കാർക്കാണ് വലിയ തോതിലുള്ള വിഷ രാസവസ്തു ബാധയേറ്റതായി റിപ്പോർട്ട്. വെസ്റ്റ്‌മിൻസ്‌റ്റർ പബ്ലിക് മോർച്ചറിയിലെ ജീവനക്കാർക്കാണ് രാസവസ്തു ബാധയേറ്റത്.
കഴിഞ്ഞ ജൂൺ 12 നു ലണ്ടനിലേക്കു പറന്നുയർന്ന ബോയിങ് 787 എയർ ഇന്ത്യ വിമാനം അഹമ്മദാബാദ് വിമാന ത്താവളത്തിനടുത്ത് തകർന്നുവീണ് 53 ബ്രിട്ടിഷ് പൗരന്മാരടക്കം 242 പേരാണു കൊല്ലപ്പെട്ടത്. ഇതിൽ ഉള്ള ബ്രിട്ടീഷ് പൗരന്മാരുടെ മൃതദേഹത്തിലെ വിഷാംശങ്ങളുടെ റിപ്പോർട്ട് ആണ് പുറത്തുവന്നത്.
മൃതദേഹങ്ങൾ കേടുവരാതിരിക്കാനായി വൻതോതിൽ ഫോർമലിൻ ഉൾപ്പെടെയുള്ള രാസവസ്തുക്കൾ ഉപയോഗിച്ചിരുന്നതായി നിലയിലായി രുന്നുവെന്ന് ഇൻക്വസ്റ്റിനു നേതൃത്വം നൽകിയ പ്രഫസർ ഫിയോന വിൽകോക്സിന്റെ റിപ്പോർട്ടിൽ പറയുന്നു.
മോർച്ചറി ജീവനക്കാർത് ഗുരുതരമായ ശ്വാസകോശ സംബന്ധമാ യ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും. കാർബൺ മോണോക്സൈഡി ന്റെയും സയനൈഡിന്റെയും സാന്നിധ്യമു ണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
വിദേശത്ത് നിന്ന് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുമ്പോൾ, ഫോർമാലിൻ ഉപയോഗിക്കാറുണ്ടെങ്കിലും, ആവശ്യമായ മുൻകരുതലുകൾ ലഭ്യമാകാറില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
Bodies of British citizens killed in plane crash found to have high levels of toxins, report says











